എല്ലാം നേരിട്ട് കണ്ടതിന്റെ ട്രോമ ഇപ്പോഴും ബിനു ചേട്ടന് ഉണ്ട്

കഴിഞ്ഞ ദിവസമാണ് നടൻ കൊല്ലം സുധിയുടെ മ,ര ണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. ഒരു ഞെട്ടലോടെയാണ് സുധിയുടെ വിയോഗ വാർത്ത കേട്ടത്. സ്റ്റാർ മാജിക്ക് പരിപാടിയിലെ താരങ്ങൾ എല്ലാം സുധിയെ അവസാനമായി ഒരു നോക്ക്…

കഴിഞ്ഞ ദിവസമാണ് നടൻ കൊല്ലം സുധിയുടെ മ,ര ണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. ഒരു ഞെട്ടലോടെയാണ് സുധിയുടെ വിയോഗ വാർത്ത കേട്ടത്. സ്റ്റാർ മാജിക്ക് പരിപാടിയിലെ താരങ്ങൾ എല്ലാം സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ വന്നു പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എല്ലാവര്ക്കും വളരെ പ്രിയപ്പെട്ടവൻ ആയിരുന്നു സുധി. ഒരിക്കൽ പോലും സുധിയെ ദേക്ഷ്യപെട്ടുള്ള ഒരു മുഖത്തിൽ കണ്ടിട്ടില്ല എന്നാണ് താരങ്ങൾ എല്ലാം ഒന്നടങ്കം പറയുന്നത്. സുധിക്ക് ഒപ്പം പരിക്ക് പറ്റിയ ബിനു അടിമാലിയും മഹേഷും ഉല്ലാസും എല്ലാം ചികിത്സയിൽ തുടരുകയാണ് ഇപ്പോഴും. എന്നാൽ സുധിയുടെ വിയോഗം ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സ്റ്റാർ മാജിക്ക് താരങ്ങൾ എല്ലാം ഒന്നടങ്കം പറയുന്നത്.

ഇപ്പോഴിതാ സ്റ്റാർ മാജിക്ക് അവതാരക ആയ ലക്ഷ്മി നക്ഷത്ര കഴിഞ്ഞ ദിവസം പങ്കുവെച്ച വിഡിയോയിൽ പറയുന്നത്. സുധി ചേട്ടൻ ഇപ്പോഴും കൂടെ ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ കൊണ്ടാണ് ലക്ഷ്മി പറഞ്ഞു തുടങ്ങിയത്. പരുപാടിയിൽ തനിക്ക് വ്യക്തിപരമായി ഏറ്റവും സ്നേഹം ഉണ്ടായിരുന്നത് സുധി ചേട്ടനോട് ആയിരുന്നു. ഒരിക്കൽ പോലും നമ്മൾ എന്ത് പറഞ്ഞാലും സുധി ചേട്ടൻ നോ പറയുകയോ ദേക്ഷ്യപ്പെടുകയോ ചെയ്തിട്ടില്ല. എന്തും ചിരിച്ച് കൊണ്ട് മാത്രമാണ് സുധിച്ചേട്ടൻ നേരിട്ടിട്ടുള്ളത്. എന്റെ മുഖമൊന്ന് മാറിയാൽ അത് ആദ്യ മനസ്സിലാകുന്നത് സുധി ചേട്ടന് ആയിരുന്നു. സുധി ചേട്ടന്റെ വീട്ടുകാരുമായും തനിക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഇങ്ങനെ ആണെങ്കിൽ ചേട്ടന്റെ വീട്ടുകാരുടെ അവസ്ഥ എന്താണെന്ന് ചിന്തിക്കാൻ കൂടി വയ്യ.

ഫ്ളവേഴ്സ് സുധി ചേട്ടന് വീട് വെച്ച് നൽകാം എന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് കഴിയുന്നത് ഞാനും ചെയ്യും. ബിനു ചേട്ടനെ ഞാൻ ആശുപത്രിയിൽ പോയി കണ്ടിരുന്നു. ബിനു ചേട്ടനോട് ഒരുപാട് സംസാരിച്ചു. ബിനു ചേട്ടൻ ഉറക്കത്തിൽ ആയിരുന്നു സംഭവം നടക്കുമ്പോൾ. ഉറക്കം ഉണർന്നു കാണുന്നത് സുധി ചേട്ടന്റെ വേദനയും ബുദ്ധിമുട്ടുകളും ആയിരുന്നു. ബിനു ചേട്ടൻ ഇപ്പോഴും ആ ട്രോമയിൽ ആണ്. അതിൽ നിന്ന് തിരിച്ച് വരാൻ കുറച്ച് സമയം എടുക്കുമെന്നും എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കണം എന്നുമാണ് ലക്ഷ്മി വിഡിയോയിൽ പറയുന്നത്.