മരണ വിവരം അറിഞ്ഞു അന്ന് ദിലീപ് ഓടി എത്തിയിരുന്നു, ലാൽ ജോസ്

Follow Us :

നിരവധി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് ലാൽ ജോസ്. നിരവധി ചിത്രങ്ങൾ ആണ് ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്ത് വന്നത്.ലാൽ ജോസിന്റേതായി പുറത്തിറങ്ങിയതിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് പരാചയപ്പെട്ടിട്ടുള്ളത്. ബാക്കി മുഴുവൻ സിനിമകളും ബോക്സ് ഓഫീസിൽ ഹിറ്റുകൾ ആയിരുന്നു . എന്നാൽ അടുത്ത കാലത്തായി സിനിമയിൽ അത്ര മോശം സമയം അല്ല ലാൽ ജോസിന് ഉള്ളത്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു മോശം സമയത്തെ കുറിച്ച് ലാൽ ജോസ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

 ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ, ക്ലാസ്സ്മേറ്റ്സ് സിനിമ ഷൂട്ട് തുടങ്ങുന്നതിനു ഒരു ഇരുപത് ദിവസം മുൻപ് ആണ് എന്റെ ജീവിതത്തിൽ ഒരു നഷ്ട്ടം ഉണ്ടാകുന്നത്. അന്ന് എന്റെ അനുജന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞു ജനിച്ച് കഴിഞ്ഞപ്പോൾ കുഞ്ഞിന് ഹൃദയത്തിൽ ഹോൾ ഉള്ളത് കൊണ്ട് തന്നെ അവർ കുഞ്ഞിനെ വെന്റിലേറ്ററിൽ വെച്ചിരിക്കുകയായിരുന്നു. ഞാനും എന്റെ ഭാര്യയും ആണ് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത്. അനുജൻ അപ്പോൾ വിദേശത്ത് ആയിരുന്നു. അവരുടെ രണ്ടാമത്തെ കുഞ്ഞു ആയിരുന്നു. സംഭവം അറിഞ്ഞു അനുജൻ നാട്ടിലേക്ക് വന്നിരുന്നു. വെന്റിലേറ്ററിൽ നിന്ന് എടുത്താൽ കുഞ്ഞു മരിക്കും എന്നൊന്നും എനിക്ക് അറിയിലായിരുന്നു.

വെന്റിലേറ്ററിൽ വെക്കുന്നത് ബുദ്ധിമുട്ട് ആണെങ്കിൽ അതിൽ നിന്ന് എടുത്തോളാൻ ഞാൻ അവരോട് പറഞ്ഞിരുന്നു. ബാക്കിൽ കൂടിയാണ് ബോഡി അവർ കൊണ്ട് പോകുന്നത്. ഞങ്ങൾ ലിഫ്റ്റിൽ കയറിയപ്പോൾ ഒരു ബോക്സുമായി നേഴ്‌സും ഞങ്ങൾക്ക് ഒപ്പം ലിഫ്റ്റിൽ കയറി. ലിഫ്റ്റ് താഴെ എത്തിയപ്പോഴേക്കും മരണ വിവരം അറിഞ്ഞു ദിലീപും അവിടേക്ക് ഓടി വന്നിരുന്നു. എന്നാൽ ബോക്സിൽ ഞങ്ങൾക്ക് ഒപ്പം നേഴ്‌സ് കൊണ്ട് വരുന്നത് കുഞ്ഞിന്റെ ബോഡി ആണെന്ന് എനിക്ക് അറിയിലായിരുന്നു. താഴെ എത്തി നേഴ്‌സ് ബോസ്‌ക് എന്റെ കയ്യിലേക്ക് തന്നപ്പോഴാണ് ഞാൻ അറിയുന്നത് അതിൽ കുഞ്ഞു ആണെന്ന്. ശരിക്കും നിയന്ത്രിക്കാൻ കഴിയാതെ ഞാൻ പൊട്ടി കരഞ്ഞു പോയ സമയം ആയിരുന്നു അത് എന്നും ആണ് ലാൽ ജോസ് പറയുന്നത്.