മോഹൻലാൽ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്; അമിത് ചക്കാലക്കൽ പറയുന്നു

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് അമിത് ചക്കാലക്കൽ.പ്രാവ് ,  ആഹാ, വാരിക്കുഴിയിലെ കൊലപാതകം തുടങ്ങി ഒരുപിടി നല്ല പടങ്ങളുടെ ഭാഗമാകാൻ അമിത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാലിപ്പോൾ അമിത് പറഞ്ഞ  മറ്റൊരു കാര്യമാണ് ശ്രദ്ധ നേടുന്നത്. മോഹൻലാൽ എന്ന…

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് അമിത് ചക്കാലക്കൽ.പ്രാവ് ,  ആഹാ, വാരിക്കുഴിയിലെ കൊലപാതകം തുടങ്ങി ഒരുപിടി നല്ല പടങ്ങളുടെ ഭാഗമാകാൻ അമിത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാലിപ്പോൾ അമിത് പറഞ്ഞ  മറ്റൊരു കാര്യമാണ് ശ്രദ്ധ നേടുന്നത്. മോഹൻലാൽ എന്ന അഭിനേതാവിന്റെ അഭിനയം തന്നെ അത്ഭുതപ്പെടുത്താറുണ്ടെനാണു  അമിത് ചക്കാലക്കൽ പറഞ്ഞത് . കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ  മോഹൻലാലിന്റെ അഭിനയ മികവിനെക്കുറിച്ചും അത് സംവിധായകനായ റോഷനെ ആശ്ചര്യപ്പെടുത്തിയതിനെക്കുറിച്ചുമൊക്കെ മനസുതുറന്ന അമിത്, ഈ സിനിമയിൽ മോഹൻലാലിനെ പുച്ഛിച്ചു നിന്ന ഒരാളെ ഫാൻ ആക്കിയ കഥയും പങ്കുവെച്ചു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അമിത് ചക്കാലക്കൽ. ആമിറിന്റെ വാക്കുകൾ ഇങ്ങനെ ആണ് . കായംകുളം കൊച്ചുണ്ണിയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ലാലേട്ടൻ അന്ന് അഭിനയിക്കാൻ വരുന്നത് വരെ റോഷൻ ചേട്ടൻ ഇത്തിരി ചൂടാവുന്ന ആളായിരുന്നു. ലാലേട്ടൻ അഭിനയിക്കാൻ വന്ന ഫസ്റ്റ് ഡേ അദ്ദേഹത്തിന്റെ രണ്ട് ഷോർട്ട് കഴിഞ്ഞപ്പോഴേക്കും റോഷൻ ചേട്ടൻ അവിടുന്ന് യെസ് എന്നൊക്കെ പറഞ്ഞ് പുള്ളി ആഗ്രഹിച്ച സാധനം കിട്ടിയ എക്സൈറ്റ്മെന്റിലായിരുന്നു.


അപ്പോൾ നമ്മൾ വിചാരിക്കും, നമ്മളോടൊക്കെ ഇത്രയും ദിവസം ദേഷ്യപ്പെട്ടു  നടന്നയാളാണ് ,ഇന്ന് പൂച്ചക്കുഞ്ഞിനെ പോലെ ഏയ് എന്നൊക്കെ പറഞ്ഞ് വരുന്നത്. കായംകുളം കൊച്ചുണ്ണിക്ക് തൊട്ടു മുൻപ് ലാലേട്ടനെ വെച്ച് പുള്ളി തന്നെ എത്ര പടം ചെയ്തിട്ടുണ്ടെന്ന് ആലോചിക്കണം. നാല് പടം കഴിഞ്ഞ് അഞ്ചാമത്തെ പടമാണിത്. അപ്പോഴും ഓരോ സീനിലും റോഷൻ  ആംഡ്‌റൂസിനെ  ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് മോഹൻ ലാൽ എന്നാണ് അമിത് ചക്കാലക്കൽ പറയുന്നത്.  അത് പറഞ്ഞാൽ എത്രത്തോളം പ്രേക്ഷകന് മനസ്സിലാവുമെന്ന് തനിക്കറിയില്ല എന്നും അമിത് പറയുന്നുണ്ട്. നമ്മൾ ഒരു പടത്തിനകത്ത് ഒരു ഡയലോഗ് ഒക്കെ പറഞ്ഞിട്ട് റോഷൻ ആംഡ്‌റൂസിന്റെ വായിൽ നിന്ന് എടാ കലക്കി ട്ടോ എന്ന് കേൾക്കാൻ തപസ്സിരിക്കണം. ഒരാൾ നാലും അഞ്ചും പടം കഴിഞ്ഞിട്ടും വണ്ടർ അടിപ്പിച്ചോണ്ട് ഇരിക്കുമ്പോൾ നമ്മൾ എങ്ങനെ അവരുടെയൊക്കെ ബ്ലൈൻഡ് ഫാൻ ആവാതിരിക്കും എന്നാണ് അമിത് ചക്കാലക്കൽ ചോയ്ക്കുന്നത് . സെറ്റിൽ വന്നിട്ടുള്ള മാറ്റത്തെക്കുറിച്ചും അമിത് പറയുന്നുണ്ട്. വരുന്നത് വേറൊരു ആളായിട്ട് ആയിരിക്കും  പക്ഷെ പെട്ടെന്നു  ചേഞ്ച് ആയി അഭിനയിച്ച് പോകും എന്നും അമിത് പറഞ്ഞു. കൊച്ചുണ്ണിണ്ണിയുടെ സ്റ്റിലെ ഒരു മേക്ക് അപ് ആര്ടിസ്റ്റിനെക്കുറിച്ചു അമിത് പറയുന്നുണ്ട്. അതിങ്ങനെ ആണ് . പ്രോസ്തെറ്റിക് മെയ്ക്കപ്പ് ചെയ്യുന്ന ഒരു നോർത്ത് ഇന്ത്യക്കാരിയുണ്ടായിരുന്നു സെറ്റിൽ. ദേഹത്ത് ഒരു വെട്ടൊക്കെ വെച്ച് കഴിഞ്ഞാൽ പത്തും ഇരുപതും മുപ്പതും ദിവസമൊക്കെ ഒരേ പോലെ അതിന്റെ കണ്ടിന്യുറ്റി കീപ് ചെയ്യണം. ഭയങ്കര പൈസ കൊടുത്തിട്ടാണ് ഇവർ വന്നിരിക്കുന്നത്. നല്ല സുന്ദരിയായിട്ടുള്ള നോർത്ത് ഇന്ത്യൻ ലേഡി, ഭയങ്കര ആറ്റിറ്റ്യൂടിൽ നിൽക്കുകയാണ്. അവരുടെയൊക്കെ ഒരു നോട്ടം കിട്ടിയിരുന്നെങ്കിൽ കൊള്ളായിരുന്നു എന്ന് കരുതി നമ്മളൊക്കെ അവരെ നോക്കുന്നുണ്ട്. ലാലേട്ടൻ അന്ന് അഭിനയിക്കാൻ വരുമ്പോൾ ഇവളെ സംബന്ധിച്ചിടത്തോളം പ്രായമായ തടിയുള്ള ഒരു ആക്ടർ. അവൾ പുള്ളിക്ക് വലിയ വിലയൊന്നും കൊടുത്തിട്ടില്ല എന്ന് നമുക്ക് കാണുമ്പോൾ തന്നെ മനസ്സിലാവും.പക്ഷെ മോഹൻലാൽ  വന്ന് പെർഫോം ചെയ്ത് തുടങ്ങിയപ്പോഴേക്കും കൂളിംഗ് ഗ്ലാസ്സൊക്കെ അഴിച്ചു വെച്ച്  അവർ മോഹൻലാലിനെ തന്നെ നോക്കി നിൽക്കുകയാണ്. ഇ ആ സെറ്റിൽ ഉണ്ടായിരുന്ന ആളെ തന്നെ ഒരു ഫാൻ ആക്കി മാറ്റുകയാണ് മോഹൻലാൽ . അദ്ദേഹത്തിന്റെ രണ്ട് പടമൊക്കെ കണ്ടു കഴിഞ്ഞാൽ നമ്മളും ആ വലയത്തിൽ വീണു പോകും. അത് മോഹൻലാലിന്റെ  ഒരു മാജിക് ആണ് എന്നുമാണ് അമിത്ന്റെ അഭിപ്രായം