കാവ്യ വാശി പിടിക്കുകയും കരയുകയും ഒക്കെ ചെയ്തു

ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആയിരുന്നു ലാൽ ജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളും കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട ചിത്രങ്ങൾ ആണ്. എന്നാൽ ലാൽ ജോസിന്റെ കരിയറിലെ തന്നെ മികച്ച…

ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആയിരുന്നു ലാൽ ജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളും കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട ചിത്രങ്ങൾ ആണ്. എന്നാൽ ലാൽ ജോസിന്റെ കരിയറിലെ തന്നെ മികച്ച ചിത്രം ആയിരുന്നു ക്ലാസ് മേറ്റ്സ്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ഹിറ്റ് ആകുകയും ചെയ്തിരുന്നു. പൃഥ്വിരാജ്, കാവ്യാമാധവന്‍, രാധിക, ഇന്ദ്രജിത്ത് നരേന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണി നിരന്ന ക്ലാസ്‌മേറ്റ് ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. പ്രണയവും വിരഹവും രാഷ്ട്രീയവും ക്യാമ്പസും എല്ലാം കൂടി ചേർത്തിണങ്ങിയ ഒരു ചിത്രം ആയിരുന്നു ക്ലാസ് മേറ്റ്സ്. അത് വരെ മലയാളികൾ കണ്ട എക്കാലത്തെയും മികച്ച ക്യാംപസ് ചിത്രമായി ക്ലാസ്സ്മേറ്റ്സ് മാറുകയായിരുന്നു.

KAVYA-MADHAVAN

ചിത്രത്തിൽ നായികമാരായി എത്തിയത് കാവ്യ മാധവനും രാധികയും ആയിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നടന്ന ചില കാര്യങ്ങൾ ആണ് ലാൽ ജോസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ ആദ്യം റസിയായി രാധികയെ തന്നെ നിശ്ചയിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ മുഴുവൻ കഥ കേട്ടതിനു ശേഷം കാവ്യക്ക് രാധികയുടെ വേഷം ചെയ്യണം എന്ന് പറഞ്ഞു. ഷൂട്ടിങ് സമയം ആയപ്പോൾ ആണ് കാവ്യ ഈ കാര്യങ്ങൾ പറയുന്നത്. ചിത്രത്തിൽ ശരിക്കും റസിയയാണ് നായികയെന്നും അത് കൊണ്ട് തനിക്ക് റസിയയുടെ വേഷം മതിയെന്നുമാണ് കാവ്യ പറഞ്ഞത്. എന്നാൽ അറിയപ്പെടുന്ന ഒരു താരം ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്താല്‍ പ്രേക്ഷകര്‍ അത് എത്രത്തോളെ സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നു.

kavya-madhavan

അത് കൊണ്ട് ഞാൻ അത് സമ്മതിച്ചില്ല. ഏറെ ജന പ്രീതി ഉള്ള ഒരു നായികാ നെഗറ്റീവ് റോൾ ചെയ്യുന്നത് ശെരിയാവില്ല എന്ന് താൻ കാവ്യയുടെ പറഞ്ഞു. എന്നാൽ എത്ര പറഞ്ഞിട്ടും അത് കേൾക്കാൻ കാവ്യ കൂട്ടാക്കിയില്ല. തനിക്ക് റസിയയുടെ വേഷം തന്നെ വേണമെന്ന് കാവ്യ വാശി പിടിച്ചു. ദേക്ഷ്യം വന്ന ഞാൻ കാവ്യയോട് ചൂടാകുകയും തന്ന കഥാപാത്രം അവതരിപ്പിക്കാൻ കഴിയില്ലെങ്കിൽ സെറ്റിൽ നിന്ന് ഇറങ്ങി പോകാനും പറഞ്ഞു. കുറച്ച് കഴിഞ്ഞു ഞാൻ തന്നെ കാവ്യയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും കാവ്യ അഭിനയിക്കാൻ സമ്മതിക്കുകയും ആയിരുന്നു എന്നുമാണ് ലാൽ ജോസ് പറഞ്ഞത്.