ഇത് കൊണ്ടൊന്നും താൻ തളരില്ലെന്ന് മംമ്ത മോഹൻദാസ്

തെന്നിന്ത്യൻ  സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മംമ്ത മോഹൻദാസ്. പ്രേക്ഷകർക്ക് പ്രചോദനം നൽകുന്ന ഒരു നായിക നടിയാണ് മംമ്ത മോഹൻദാസ്. തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല്‍ തനിച്ച്‌ ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു. തന്റെ ജീവിതത്തിൽ താൻ കടന്ന് പോയ മോശം അനുഭവങ്ങൾ പലപ്പോഴും താരം തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ അത്തരത്തിൽ മംമ്ത പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മംമ്‌തയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് രോഗം പിടിപെടുന്ന സമയത്ത് എന്റെ രൂപത്തിലും കാര്യമായ മാറ്റങ്ങൾ വന്നിരുന്നു. എന്നാൽ എനിക്ക്  ആരുടേയും സഹതാപം ആവശ്യമില്ലായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ എന്നെ പറ്റിയുള്ള കാര്യങ്ങൾ മീഡിയയിൽ അതികം വരാതിരിക്കാൻ വേണ്ടി ഞാൻ തന്നെ ശ്രദ്ധിച്ചിരുന്നു. പലരും എന്നെ നോക്കി സിമ്പതി പറയുന്നത് എനിക്ക് കേൾക്കാൻ വയ്യായിരുന്നു. സിനിമ മേഖലയിൽ നിന്ന് പോലും തനിക്ക് പല  അവഗണനയും നേരിടേണ്ടി വന്നിരുന്നു.

സിനിമകളിലേക്ക് കാസ്റ്റിംഗ് ചെയ്യുന്ന സമയത്ത് എന്നെ ആ സിനിമയുടെ ടീം പരിഗണിച്ചാൽ പോലും ചില താരങ്ങളുടെ മാനേജർമാർ പറയും അയ്യോ പാവ ആ പെൺകുട്ടി ചികിത്സയിലാണ്. അവളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്ന്. അത്തരം തെറ്റായ വാർത്തകൾ കൊണ്ട് പല അവസരങ്ങളും തനിക്ക് നഷ്ടമായി. തെറ്റായ പ്രചാരണങ്ങൾ ആണ് ആ സമയത്ത് തനിക്കെതിരെ ഉണ്ടായത്. പല നടന്മാരും തനിക്കൊപ്പം അഭിനയിക്കാൻ മടി കാണിച്ചു. എന്നാൽ അതെല്ലാം എനിക്ക് ഉയർത്തെഴുന്നേൽക്കാനുള്ള ധൈര്യം നൽകുകയായിരുന്നു. എനിക്ക് ആരോടും അതിൽ ഒരു പരാതിയും ഇല്ല എന്നുമാണ് മംമ്ത പറയുന്നത്.