പ്രതിസന്ധി ഘട്ടത്തില്‍ സിനിമ തന്നു സഹായിച്ചിട്ടുള്ളത് പ്രിയന്‍ സാറാണ്, മണിക്കുട്ടന്റെ വാക്കുകള്‍ വൈറലാകുന്നു

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മണിക്കുട്ടന്‍ സിനിമാലോകത്തേക്ക് എത്തിയത്. വലിയ അവസരങ്ങളൊന്നും നടനെ തേടി വന്നിട്ടില്ലെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ മായിന്‍കുട്ടി എന്ന കഥാപാത്രമായാണ്…

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മണിക്കുട്ടന്‍ സിനിമാലോകത്തേക്ക് എത്തിയത്. വലിയ അവസരങ്ങളൊന്നും നടനെ തേടി വന്നിട്ടില്ലെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ മായിന്‍കുട്ടി എന്ന കഥാപാത്രമായാണ് മണിക്കുട്ടന്‍ വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രിയദര്‍ശനെ കുറിച്ച് മണിക്കുട്ടന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മണിക്കുട്ടന്റെ വാക്കുകള്‍-
എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് വിനയന്‍ സാറാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ സിനിമ തന്നു സഹായിച്ചിട്ടുള്ളത് പ്രിയന്‍ സാറാണ്. സിസിഎല്‍ കളിക്കുന്നതിനു മുമ്പ് ഒരു വര്‍ഷത്തോളം ഞാന്‍ സിനിമയില്ലാതെ ഇരുന്നിരുന്നു. എനിക്ക് പറ്റിയ മേഖല അല്ലേ സിനിമ, എന്റെ തീരുമാനങ്ങള്‍ തെറ്റായിരുന്നോ എന്നൊക്കെ അന്ന് തോന്നിയിരുന്നു. ആ സമയത്താണ് സിസിഎല്‍ വഴി പ്രിയന്‍ സാറിനെ പരിചയപ്പെടുന്നതും അദ്ദേഹം അത് കഴിഞ്ഞു ചെയ്ത സിനിമകളില്‍ എനിക്ക് അവസരം തന്നതും.
അദ്ദേഹത്തിന്റെ സിനിമകളില്‍ ഭാഗമായപ്പോള്‍ അഭിനയം കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞു. പ്രിയന്‍ സാറിനോടൊപ്പമൊക്കെ ജോലി ചെയ്യുമ്പോഴാണ് സിനിമയോടുള്ള നമ്മുടെ സമീപനം മാറ്റേണ്ടിയിരിക്കുന്നു എന്നൊക്കെ മനസിലാകുന്നത്. പ്രിയന്‍ സാറുമായി പങ്കിട്ട ഓരോ നിമിഷവും മുന്നോട്ടു പോകാനുള്ള പ്രേരണ തന്നു കൊണ്ടിരുന്നു.