മോഹൻലാൽ – ആന്റണി പെരുമ്പാവൂർ.. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മോഹൻലാൽ എന്ന നടന്റെ വളർച്ചയ്‌ക്കൊപ്പം വളർന്നയാളാണ് ആന്റണിയും. മോഹൻലാലിന്റെ ഡ്രൈവറായി വന്ന് പിന്നീട് മലയാള സിനിമയിലെ ഏറ്റവും വലിയ നിര്‍മാതാവായിട്ടാണ് ആന്റണി മാറിയത്. എന്നാല്‍ ആന്റണി പെരുമ്പാവൂരമായിട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തന്നോട് മോഹന്‍ലാല്‍ വരെ ദേഷ്യത്തിലായെന്ന് പറയുകയാണ് മോഹൻ ലാലിന്റെ പിതൃ സഹോദര പുത്രനായ ബിജു ഗോപിനാഥന്‍ നായര്‍. മോഹന്‍ലാലിന്റെ അച്ഛന്റെ സഹോദരന്റെ മകനാണ് ബിജു ഗോപിനാഥന്‍ നായര്‍. മോഹന്‍ലാലിന്റെ സിനിമാ ജീവിതം നശിപ്പിക്കാന്‍ നോക്കിയ ആളെന്ന രീതിയിലൊരു കഥ ബിജുവിന്റെ പേരില്‍ പ്രചരിച്ചിരുന്നു.മാത്രമല്ല മോഹന്‍ലാലിന്റെ സിനിമാ ലൊക്കേഷനില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ നിഷ്‌കരുണം അദ്ദേഹത്തെ പുറത്താക്കിയെന്ന കഥയും പ്രചരിച്ചിട്ടുണ്ട്. ഇതിനെ പറ്റിയാണ് ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ബിജു വ്യക്തമാക്കിയത്.ജയിലര്‍ സിനിമയില്‍ ഒരു പ്രധാന്യവുമില്ലാത്ത വേഷമാണ് അദ്ദേഹം ചെയ്തത്. അത്രയും കഴിവുള്ള ഒരാളെ ഒന്നും ചെയ്യാനില്ലാതെ ആ സിനിമയില്‍ കാണേണ്ടി വന്നു. പൈസയുടെ വിഷയം അല്ല.
എന്നിരുന്നാലും ഒന്നോ രണ്ടോ സീനിലേക്ക് വന്നപ്പോള്‍ കൂടുതല്‍ പ്രതീക്ഷകളാണ് ആളുകളില്‍ ഉണ്ടാവുക. കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയിലും സംഭവിച്ചത് അതാണ്.ആളുകളുടെ മനസില്‍ ഭയങ്കരമാണെന്നുള്ള ഇമേജ് കൊടുത്തതിന് ശേഷം സിനിമയില്‍ ഒന്നുമല്ലാതായി പോകുന്നതാണ് അവിടെയും കണ്ടത്. അങ്ങനൊരു സങ്കടം കൊണ്ടാണ് ചിലതൊക്കെ ഞാന്‍ പറഞ്ഞത്. പുള്ളി എന്റെ സ്വന്തം ചേട്ടനാണ്. ഒരിക്കലും ദേഷ്യമുണ്ടാവേണ്ട കാര്യമില്ല. മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന സിനിമ ഇറങ്ങുന്ന സമയതുണ്ടായ മറ്റൊരു സംഭവതേക്കുറിച്ചു ബിജു പറയുന്നുണ്ട്. അതിങ്ങനെ ആണ്. താൻ അസ്‌ട്രോളജിയും ന്യൂമറോളജിയുമൊക്കെ പഠിച്ചിട്ടുള്ള ആളാണ്. മന്ത്രങ്ങളും അറിയാം. ഒടിയന്‍ എന്ന സിനിമയുടെ പേരില്‍ തന്നെ ഒരു നെഗറ്റീവ് എനര്‍ജിയുണ്ട്. ആ ചിത്രത്തില്‍ നിന്നും ഒഴിവാകണമെന്ന് പറയാന്‍ വേണ്ടി പലവിധത്തിലും മോഹന്‍ലാലിനെ കോണ്‍ടാക്ട് ചെയ്യാന്‍ നോക്കിയിരുന്നു.ലാലിന്റെ സിനിമാ റിലീസിന്റെ അന്ന് ക്ഷേത്രത്തില്‍ പോയി താൻ വഴിപാട് നടത്താറുണ്ട് എന്നും ബിജു ഗോപിനാഥൻ നായർ പറയുന്നു. അതൊക്കെ പറഞ്ഞ് പൈസ ഉണ്ടാക്കാന്‍ വേണ്ടി പറയുന്നതല്ല, യഥാർത്ഥത്തിൽ ചെയ്‌യുന്ന കാര്യമാണെന്നും ബിജു പറഞ്ഞു. അങ്ങനെ ഒടിയന്‍ ഒരു പ്രശ്‌നമാവുമെന്ന് ത്നിക്ക് അറിയാമായിരുന്നു. അത് പോലെ സംഭവിക്കുകയും ചെയ്തു. ആന്റണി പെരുമ്പാവൂരുമായി തനിക്ക് അന്നും ഇന്നും നല്ല ബന്ധമാണ്. എന്നാല്‍ ഇടയ്‌ക്കൊരു പ്രശ്‌നം ഉണ്ടായ കാര്യവും ബിജു പറഞ്ഞു. ഗുരുവായൂരില്‍ ഒരിക്കല്‍ താന്‍ നാല്‍പ്പത്തിയൊന്ന് ദിവസം ഭജന ഇരിക്കാന്‍ പോയി എന്നും . മോഹന്‍ലാലിനെ വച്ച് ചെയ്യാനായി അവിടെ വെച്ചൊരു കഥ എഴുതിയെന്നും ഇയാൾ പറയുന്നു.
പോലീസും കോടതിയും വക്കീലുമൊക്കെ വരുന്ന കിടിലന്‍ സസ്‌പെന്‍സുള്ള കഥയായിരുന്നു അതെന്നും നന്ദഗോപാല്‍ മരാരെ പോലൊരു വക്കീലിന്റെ വേഷത്തിനാണ് സിനിമയില്‍ ഏറ്റവും പ്രധാന്യമുള്ളതു എന്നും പിന്നീട് ഇങ്ങനൊരു കഥയുണ്ടെന്ന് ആന്റണിയെ വിളിച്ച് പറഞ്ഞെങ്കിലും പുള്ളി കഥ പോലും കേട്ടില്ല എന്നുമാണ് ബിജു പറയുന്നത് . മാത്രമല്ല റാം എന്നൊരു സിനിമ കൂടി ചെയ്തതിന് ശേഷം മോഹന്‍ലാലിനെ വച്ച് സിനിമകള്‍ ചെയ്യുന്നത് താന്‍ നിര്‍ത്തിയെന്നാണ് ആന്റണി പെരുമ്പാവൂർ ബിജുവിനോട് പറഞ്ഞത് . മോഹന്‍ലാലിന്റെ കൂടെ ആദ്യമായി ആന്റണി വരുമ്പോള്‍ മുതല്‍ തനിക്കറിയാവുന്ന ആളാണ്. പുള്ളിയുടെ സിനിമാ സെറ്റില്‍ മാത്രമേ താൻ പോയിട്ടുമുള്ളു. അത്രയും സൗഹൃദം ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം ആ ബന്ധം അവസാനിക്കുകയാണ് ഉണ്ടായത് . പിന്നെ വിളിച്ചാല്‍ പോലും കിട്ടാതെയായി. അതിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. പക്ഷേ രണ്ട് തെറ്റുകള്‍ തനിക്ക് പറ്റി. അതിലൊന്ന് ആന്റണി കാണിച്ചൊരു തെറ്റിന്റെ തെളിവുകള്‍ നേരെ മോഹന്‍ലാലിന് കൊടുത്തു. പുള്ളിയുടെ റിയാക്ഷന്‍ വളരെ ഞെട്ടിക്കുന്നതായിരുന്നു. മുപ്പത്തിയഞ്ച് വര്‍ഷമായിട്ട് ആന്റണിയെ അറിയാം എന്നും നിനക്കിത് എവിടുന്ന് കിട്ടി, എന്നൊക്കെ ചോദിച്ചു. മോഹൻലാൽ വല്ലാതെ ദേഷ്യപ്പെട്ടുവെന്നും ബിജു വെളിപ്പെടുത്തി.അതിനു ശേഷമാണ് മോഹൻലാലുമായി ബന്ധമില്ലാതായി പോകുന്നതെന്നാണ് ബിജു പറയുന്നത്. ആന്റണിയ്ക്ക് എതിരായി പറഞ്ഞതാണ് മോഹന്‍ലാലിന് ദേഷ്യം തോന്നാല്‍ കാരണം. അല്ലാതെ വേറൊരു പ്രശ്‌നവും ഇല്ല. ഈ സംഭവത്തിന് ശേഷം അങ്ങോട്ട് പോകാനോ വിളിക്കാനോ ഒന്നിനും സാധിക്കാത്ത അവസ്ഥയായി. മോഹന്‍ലാലിനെ വച്ച് പണം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബിജു വ്യക്തമാക്കി. ആന്റണി പെരുമ്പാവൂര്‍ കഥ കേള്‍ക്കാന്‍ തുടങ്ങിയതിന് ശേഷമാണ് പല പ്രമുഖരും മോഹന്‍ലാലിനെ വച്ച് പടം എടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. കഥ കേള്‍ക്കുന്നതടക്കം പലതും ആന്റണിയാണ് ചെയ്യുന്നത് എന്നും ബിജു ഗോപിനാഥൻ നായർ പറയുന്നു.