‘റിഹേഴ്‌സലെന്ന് കരുതി ചെയ്തത്’ ; ആരാധകനെ തല്ലിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നാനാ പടേക്കർ

ആരാധന മൂത്ത്സെ ൽഫിയെടുക്കാനെത്തിയ യുവാവിന്റെ തലയ്ക്ക് അടിക്കുന്ന നാനാ പടേക്കറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു  . ഇപ്പോഴിതാ  സംഭവത്തില്‍ മാപ്പു പറഞ്ഞ് ബോളിവുഡ് താരവും തിരക്കഥാകൃത്തുമായ നാന പടേക്കര്‍. ‘ജേര്‍ണി’ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് വാരണാസിയില്‍ പുരോഗമിക്കുന്നതിനിടെയാണ് താരം ആരാധകനെ അടിക്കുന്നതിന്‍റെ വിഡിയോ പുറത്തുവന്നത്. പ്രചരിക്കുന്നത് പോലെയല്ല സംഭവമെന്ന് ചിത്രത്തിന്‍റെ സംവിധായകനായ അനില്‍ ശര്‍മ വ്യക്തമാക്കിയിരുന്നുവെങ്കിലും സംഭവത്തില്‍ താരം വിശദീകരണവുമായി നേരിട്ടെത്തിയിരിക്കുകയാണ്.
നാനയുടെ വാക്കുകളിങ്ങനെ..’ ഒരാളെ അടിക്കുന്നതായുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ അത്തരമൊരു രംഗം ഉണ്ടായിരുന്നു. അതിന്‍റെ പരിശീലനത്തിന് ശേഷം ഷോട്ട് എടുക്കാമെന്ന് സംവിധായകന്‍ അറിയിച്ചതോടെ ആ ഷോട്ടിനായി തയ്യാറായിരുന്ന ആളാണെന്ന് കരുതി കയറി വന്ന ചെറുപ്പക്കാരനെ താന്‍ അടിക്കുകയായിരുന്നു. സ്ക്രിപ്റ്റ് പ്രകാരം അടിച്ച ശേഷം ഇറങ്ങി പോകാനും പറഞ്ഞു. പിന്നീടാണ് ആ ചെറുപ്പക്കാരന്‍ ചിത്രീകരണ സംഘത്തിലുള്ളതല്ലായിരുന്നുവെന്നും ആരാധകനായിരുന്നുവെന്നും തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ആ ചെറുപ്പക്കാരനെ വിളിച്ചു കൊണ്ടുവരാന്‍ ആളുകളെ വിട്ടുവെങ്കിലും അയാള്‍ ഓടിക്കളഞ്ഞുവെന്നാണ് അറിയാന്‍ സാധിച്ചത്. അയാളുടെ സുഹൃത്ത് ചിത്രീകരിച്ച വിഡിയോയാകാം വൈറലായി പ്രചരിക്കുന്നത്. ഇന്നുവരെ ആരോടും ഫൊട്ടോയെടുക്കുന്നതില്‍ താന്‍ വിരോധം പറഞ്ഞിട്ടില്ല. അബദ്ധം പറ്റിയതാണ്. ദയവായി ക്ഷമിക്കൂവെന്നും ഒരിക്കലും ഇനി ഇത്തരം സംഭവം ഉണ്ടാവില്ലെന്നും നാന വിഡിയോ സന്ദേശത്തില്‍ പറയുന്നു.

അതെ സമയഎം സംവിധായകൻ അനിൽ ശർമ്മ പറഞ്ഞത് ഇങ്ങനെ ആണ്. തന്റെ സിനിമയിലെ രംഗമാണിതെന്നും നാനാ പട്ടക്കാർ ആരേയും തല്ലിയിട്ടില്ലെന്നും സംവിധായകൻ പറയുന്നു.കോസ്റ്റിയൂമിൽ നിൽക്കുന്ന നാനയുടെ അടുത്തേയ്ക്ക് ഒരാൾ ഫോണുമായി സെൽഫിയെടുക്കാൻ വരുന്നതും അയാളെ കൈയൊണ്ട് തലയ്ക്ക് ഇടിച്ച് രംഗത്ത് നിന്നും ഒഴിവാക്കുന്ന നാനയെയാണ് വീഡിയോയിൽ കാണാനാവുക. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥൻ ആരാധകനെ കഴുത്തിന് പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. നാനയ്ക്കൊപ്പമുള്ള ‘യാത്ര’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് അനിൽ ശർമ്മ. ‘ഞാൻ ഈ വാർത്തയെക്കുറിച്ച് ഇപ്പോഴാണ് കേട്ടത്. നാന ആരെയും അടിച്ചിട്ടില്ല, മറിച്ച് എന്റെ സിനിമയിൽ നിന്നുള്ള ഒരു ഷോട്ട് മാത്രമാണ് അത്. ബനാറസിലെ റോഡിൽ വച്ചുള്ള സീനിൽ, നാനയുടെ അടുത്തേക്ക്  വരുന്ന പയ്യന്റെ തലയിൽ അടിക്കുന്ന ഷോട്ട് ചിത്രീകരിക്കുകയായിരുന്നു ഞങ്ങൾ.

 

ഷൂട്ടിംഗ് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതും. സൈബറിടങ്ങളിൽ നാനയെ തെറ്റുകാരനായാണ് ചിത്രീകരിക്കുന്നത്, ഇത് തികച്ചും തെറ്റായ പ്രവർത്തിയാണ്. ജനങ്ങൾ സത്യാവസ്ഥ മനസിലാക്കണം, അദ്ദേഹം ആരെയും തല്ലിയിട്ടില്ല’ സംവിധായകൻ അനിൽ ശർമ്മ ആജ് തക്കിനോട് പറഞ്ഞു.

ബോളിവുഡിലെ മികച്ച നടന്മാരിലൊരാളായ നാനാ പടേക്കർ ഏറെ നാൾ സിനിമയിൽനിന്ന് വിട്ടു നിൽക്കുകയായിരുന്നു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘വാക്‌സിൻ വാറി’ലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരുന്നു. 2018-ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമായ ‘കാല’ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് നാനാ പടേക്കർ ഇതിനുമുൻപ് അവസാനമായി ചെയ്തത്.