‘അണ്‍ഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന ഹാഷ് ടാഗോടെ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടില്‍ പങ്കു വെച്ച ഒരു കുറിപ്പിലാണ് പ്രകാശ് രാജിന്റെ ഈ വിമര്‍ശനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.സാമൂഹിക പ്രതിബദ്ധത വെച്ച് പുലർത്തുന്ന വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ള ചുരുക്കം ചില സിനിമാ താരങ്ങളിൽ ഒരാളാണ് പ്രകാശ് രാജ്. സർക്കാരിന്റെയും സർക്കാർ വ്യവസ്ഥകളുടെയും നിരുത്തരവാദപരമായ പല പ്രവണതകൾക്ക് എതിരെയും മുഖം നോക്കാതെ പ്രതികരിക്കുന്ന വ്യക്തിത്വമാണ് പ്രകാശ് രാജിന്റേത്. ഇദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണ കുറിപ്പുകൾ ഒക്കെ തന്നെ വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. അത്തരത്തിൽ ഇന്ത്യയുടെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തിന്റെ വാർഷിക വേളയിൽ തന്റെ സാമൂഹിക മാധ്യമ അകൗണ്ടിലൂടെ വിമർശനാത്മകമായ ഒരു കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് താരം ഇപ്പോൾ. കൊലയാളിയുടെ പ്രസംഗത്തിന് മരിച്ചവര്‍ മാത്രമേ കൈയടിക്കൂവെന്നും അതുകൊണ്ട് തനിക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ കഴിയില്ലെന്നും പറയുകയാണ് നടൻ. ‘അണ്‍ഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന ഹാഷ് ടാഗോടെ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടില്‍ പങ്കു വെച്ച ഒരു കുറിപ്പിലാണ് പ്രകാശ് രാജിന്റെ ഈ വിമര്‍ശനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
നമ്മുടെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികള്‍ അനാഥരാകുകയും ന്യൂനപക്ഷം ബുള്‍ഡോസര്‍ രാജിന് ഇരകളാകുകയും ചെയ്യുന്നിടത്ത് എങ്ങനെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക എന്നതാണ് നടൻ ചോദിക്കുന്ന ചോദ്യം. കപട ദേശീയതയെ ആഘോഷിക്കാൻ കഴിയില്ലെന്നും നിങ്ങളുടെ ആഘോഷത്തില്‍ പങ്കു ചേരാനാകില്ലെന്നും നടൻ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വീടുകളില്‍ മരിച്ചവര്‍ അടക്കത്തിനായി കാത്തിരിക്കുമ്പോള്‍ കൊള്ളക്കാരുടെ ഘോഷയാത്ര വീട്ടുമുറ്റത്തു കൂടി കടന്നു പോകുമ്പോള്‍ എനിക്ക് നിങ്ങളുടെ ആഘോഷത്തില്‍ പങ്കു ചേരാനാകില്ല. ഓരോ വീടും ശ്മശാനമാകുമ്പോള്‍, നിങ്ങള്‍ക്ക് പതാക ഉയര്‍ത്താമോ? ബുള്‍ഡോസറുകള്‍ ദേശഭക്തി ഉണര്‍ത്തുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? രാജ്യത്തോടൊപ്പം ഞാനും കരയുമ്പോള്‍, എങ്ങനെ നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാനാകും’ എന്ന് പ്രകാശ് രാജ് പങ്കു വെച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. നിരവധി പേർ ഇദ്ദേഹത്തിന്റെ പോസ്റ്റിനു കമെന്റുകളുമായി എത്തുന്നുണ്ട്. കൂടുതൽ പേരും നടന്റെ അഭ്പ്രായത്തോടു യോജിക്കുകയാണ്. പലരും ഈ ഒരു കാര്യത്തിൽ തങ്ങൾക്കുള്ള വീക്ഷണങ്ങളും കമെന്റുകളായി പങ്കു വെക്കുന്നുണ്ട്.