അജിത്തിനെയും ശാലിനിയെയും കുറിച്ച്‌ മോശം പ്രചാരണങ്ങള്‍ നടത്തിയതിന് മാപ്പ് ചോദിച്ച് പൃഥ്വിരാജ്

താരദമ്പതികൾ അജിത്തിനെയും ശാലിനിയെയും കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയതിൽ ഏറെ വിമർശങ്ങൾ നേരിട്ട ആളാണ് പൃഥ്വിരാജ് എന്ന ബബ്ലു, അജിത് നായകനായി എത്തിയ അവള്‍ വരുവാലാ എന്ന ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷം ചെയ്തിരുന്നു.  ആ സമയത്ത് പൃഥ്വിരാജ് അജിത്തിനെതിരെ മോശം പരാമർശങ്ങൾ നടത്തിയിരുന്നു, എന്നാൽ തനിക്ക് അന്ന് അബന്ധം പറ്റിയതാണെന്നും അജിത്ത് വളരെ നല്ല വ്യക്തി ആണെന്നും പൃഥ്വിരാജ് ഇപ്പോൾ വ്യതമാക്കുന്നു. ലോക്ക് ഡൗണിനു മുൻപ് നടന്ന ഒരു സംഭവം പറഞ്ഞാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കുന്നത്.

ലോക്ഡൗണിന് മുമ്ബു ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നതായിരുന്നു പൃഥ്വിരാജ്, അവിടെ ശാലിനിയും മകളും ഭക്ഷണം കഴിക്കുവാൻ എത്തിയിരുന്നു. ശാലിനിക്കൊപ്പം അഭിനയിച്ചട്ടില്ലാത്തതിനാൽ ശാലിനിയെ പോയി കാണുവാൻ പൃഥ്വിരാജ് മടിച്ചു. മൂന്നു തവണ ഈ സംഭവം ഉണ്ടായി, എന്നാൽ മൂന്നാമത്തെ തവണ ഹോട്ടലിലെ മാനേജർ പൃഥ്വിരാജിന്റെ നമ്പർ വാങ്ങുകയും ശാലിനിക്ക് നൽകുകയും ചെയ്തു. അന്ന് വൈകിട്ട് ശാലിനി പൃഥ്വിരാജിനെ വിളിച്ചു. ഹോട്ടലിൽ വെച്ച് കണ്ടിട്ട് അടുത്ത് വന്നു സംസാരിക്കാത്തതിൽ മാപ്പും ചോദിച്ചു.

ഹോട്ടലിൽ വെച്ച് പൃഥ്വിരാജിനെ കണ്ട കാര്യവും സംസാരിക്കാത്തതും ശാലിനി അജിത്തിനോട് പറ‍ഞ്ഞിരുന്നു. അത് അജിത്തിനെ വല്ലാതെ അസ്വസ്ഥൻ ആക്കിയിരുന്നു, പൃഥ്വിരാജ് മുതിര്‍ന്ന നടനാണെെന്നും തന്റെ സുഹൃത്തും സ്കൂള്‍ സീനിയറുമാണെന്നും അദ്ദേഹത്തെ കണ്ട് സംസാരിക്കണമെന്നും അജിത്ത് ശാലിനിയോട് ആവിഷയപ്പെട്ടു. ഈ സംഭവം അദ്ദേഹം വളര്‍ന്നു വന്ന സാഹചര്യവും അദ്ദേഹത്തിന്റെ മാന്യതയുമാണ് കാണിക്കുന്നത് എന്നും ഒരിക്കലും അങ്ങനെ കരുതേണ്ട ആവിശ്യം അദ്ദേഹത്തിന് ഇല്ല എന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു, അന്ന് അവർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിൽ പൃഥ്വിരാജ് മാപ്പും ചോദിച്ചു.

Krithika Kannan