‘പദ്മിനി’ എന്ന ചിത്രത്തിന് ചാക്കോച്ചൻ രണ്ടര കോടി വാങ്ങി സിനിമയുടെ പ്രൊമോഷനെ എത്തിയില്ല എന്ന് നിർമാതാവ് പറഞ്ഞ വാക്കുകൾ വലിയ വിമർശനം ഉണ്ടാക്കിയിരുന്നു, എന്നാൽ ഇപ്പോൾ നടനെ പിന്തുണച്ചുകൊണ്ട് നിർമാതാവ് ഫൈസൽ ലത്തീഫ് രംഗത്തു എത്തിയിരിക്കുകയാണ്. നിർമാതാവിന്റെ വാക്കുകൾ ഇങ്ങനെ , ഞാൻ ഒരു നിർമ്മാതാവാണ് ഫൈസൽ ലത്തീഫ് എന്നാണ് പേര്. ഇപ്പോൾ ഞാൻ ചില കാര്യങ്ങൾ നിങ്ങളോടു പറഞ്ഞില്ലെങ്കിൽ പിന്നീട് അത് കുറ്റബോധമായി മാറാം,
ഞാൻ നിർമ്മിച്ച ‘വള്ളീം തെറ്റി പുള്ളീംതെറ്റി’ എന്ന ചിത്രം സാമ്പത്തികമായി പരാചയപെട്ടപ്പോൾ താൻ ചാക്കോച്ചനെ കൊടുത്ത എല്ലാം ചെക്കുകളും മടക്കി തന്ന ആളാണ് അദ്ദേഹം, അതുകൊണ്ടു എനിക്ക് തോന്നുന്നില്ല അദ്ദേഹം നിർമാതാക്കളെ ദ്രോഹിക്കുന്ന ആളാണ് എന്ന് അതൊരിക്കലും താൻ വിശ്വസിക്കില്ല എന്നും നിർമാതാവ് പറയുന്നു.
വർക്ക് ചെയ്യ്തവരുടെ കൂട്ട ത്തിൽ എനിക്ക് ഒരുപാടു കടപ്പാടുള്ള ആളാണ് കുഞ്ചാക്കോ, ഒരു ടൈം നമ്മൾ പറഞ്ഞാൽ അദ്ദേഹം കൃത്യമായി അതിനു മുൻപേ ലൊക്കേഷനിൽ എത്തും. ഒരിക്കൽ സിനിമയുടെ ബഡ്‌ജറ്റ് കൂടിയപോളും അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ എന്തെങ്കിലും സഹായിക്കണമോ എന്ന്, ഇങ്ങനെ മനസുള്ള ആളിനെ എങ്ങനെയാണ് വേട്ടയാടാൻ തോന്നുന്നത്, ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ പിന്നീട് ഇതൊരു കുറ്റബോധമായി തീരും നിർമ്മാതവ് പറയുന്നു.