തനിക്ക് 25 വയസുള്ളപ്പോൾ മണിരത്നം സാർ വെച്ച് നീട്ടിയ ചിത്രമായിരുന്നു രാവണൻ, എന്നാൽ ആ സിനിമ താൻ ചെയ്യുമ്പോൾ ആർക്കും മനസിലായില്ല പൃഥ്വിരാജ് പറയുന്നു ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. അഭിഷേക് ബച്ചനെയും ,ഐശ്വര്യ റായ യുമാണ് അന്നും എല്ലാവര്‍ക്കും അറിയുന്നത്. മണി സര്‍ ഈ സിനിമയിലേക്ക് വിളിക്കുന്നത് തന്നെ അംഗീകരിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവായിരുന്നു. തമിഴിലെടുക്കുന്ന രാവണന്റെ നായകന്മാരിലൊരാളാണ് തന്റെ കഥാപാത്രമെന്നുംനടൻ പറയുന്നു
ഞാന്‍ ഈ സിനിമയുടെ സെറ്റില്‍ ആദ്യ ദിവസം മുതലുണ്ടായിരുന്നു. ചിത്രം ഹിന്ദിയില്‍ കൂടി എടുക്കുന്നതിനാല്‍ ഷൂട്ടിംഗ് സെറ്റിലെ ക്രൂ അംഗങ്ങളില്‍ കൂടുതലും ഹിന്ദിക്കാരാണ്. അവര്‍ക്കെല്ലാവര്‍ക്കും ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയും , വിക്രം സാറിനെയുംഅറിയാം, പക്ഷെ അവര്‍ക്കാര്‍ക്കും അവിടെ ഇരിക്കുന്ന ഈ ചെക്കന്‍ ആരാണെന്ന് അറിയില്ല.
അവര്‍ ആ സമയത്ത് പിറുപിറുക്കുന്നത്, ഇയാളെ അറിയില്ല, ചിലപ്പോള്‍ നല്ല നടന്‍ ആയിരിക്കും മണി സര്‍ അല്ലേ കാസറ്റ് ചെയ്തിരിക്കുന്നത എന്ന തരത്തിലാണ്.ശരിക്കും പറഞ്ഞാൽ തനിക്ക് അത് ഒരു തമാശയായിട്ടാണ് തോന്നിയത്. തനിക്ക് ആ വലിയ സെറ്റിലെ ചെ റിയ ഒരു ആട്ടിന്‍കുട്ടിയാവുക എന്നത് വലിയ ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നു ,പൃഥ്വിരാജ് പറയുന്നു,