മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനേതാക്കളിൽ ഒരാളാണ് മമ്മൂട്ടി. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചിന്തിപ്പിച്ചും കരയിച്ചും ചിരിപ്പിച്ചും പോയ ഒട്ടനവധി കഥാപാത്രങ്ങളുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിക്ക് സിനിമയോട് അടങ്ങാത്ത ആവേശമാണ്. 71ാം വയസ്സിലും യുവതാരങ്ങളുടെ അതേ ഊർജവും പാഷനും അതുപോലെ തന്നെ തുടരുന്ന നടനാണ് അദ്ദേഹം. പക്ഷെ തനിക്ക് ചില ദുശീലങ്ങൾ ഉള്ള കാര്യങ്ങളൊക്കെ മമ്മൂട്ടി തന്നെ മുൻപ് തുറന്നു പറഞ്ഞ കാര്യങ്ങളാണ്. സഹതാരങ്ങൾ പോലും മെഗാസ്റ്റാറിന്റെ ജീവിതരീതിയെ കുറിച്ചും ശീലങ്ങളെ കുറിച്ചും വാചാലരാകാറുണ്ട്. തുടക്കകാലത്ത് മമ്മൂട്ടിയുടെ മുൻകോപത്തെ കുറിച്ചെല്ലാം നിരവധി കഥകൾ പ്രചരിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ച മമ്മൂട്ടിയുടെ ശ്രദ്ധേയമായ സിനിമകളിൽ ഒന്നാണ് ദളപതി.മമ്മൂട്ടിയും രജിനികാന്തും മത്സരിച്ച് അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ദളപതി. മണിരത്‌നം മാജിക്കില്‍ പിറന്ന ചിത്രത്തില്‍ ശോഭനയും ഗീതയുമാണ് നായികമാരായത്. ഇളയ രാജയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.ഈ ചിത്രം ഇന്നും കാണികൾക്ക്, സിനിമാസ്വാദകർക്ക് ഏറെ ഇഷ്ടാണ്. കേരളത്തിലും വൻ സ്വീകാര്യത ആയിരുന്നു ചിത്രം നേടിയത്. സുഹൃത്ത് ബന്ധത്തിന്റെ മഹത്വം പറഞ്ഞ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് രജിനികാന്തില്‍ നിന്നും മമ്മൂട്ടി പഠിച്ച ശീലത്തെ പറ്റി സംസാരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ പൂജപ്പുര. മമ്മൂട്ടിയുടെ ആ ശ്ശീലം മാറ്റിയത് രജനികാന്ത് ആണെന്നും രാജൻ പൂജപ്പുര പറയുന്നു. ഷൂട്ടിങ് ലൊക്കേഷനുകളിൽ വൈകി ആയിരുന്നു മമ്മൂട്ടി എത്തിയിരുന്നത്. രാവിലെ ഷൂട്ടിന് വരാൻ വൈകിയിരുന്നത്തിനു കാരണമായി മമ്മൂട്ടി പറഞ്ഞിരുന്നത് രാത്രിയിൽ വൈകി ഉറങ്ങുന്നതിനാൽ ആണെന്നാണ്. എന്നും അതിന് മാറ്റം വന്നത് രജനികാന്ത് പറഞ്ഞിട്ടാണെന്നും രാജൻ പൂജപ്പുര പറയുന്നു.
ഏതാനും വര്‍ഷം മുന്‍പ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു രാജന്‍ ഇക്കാര്യം പറഞ്ഞത്. ഇതിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്. അന്ന് ദലപതിയുടെ സെറ്റിലും മമ്മൂട്ടി താമസിച്ചാണ് വന്നിരുന്നതെന്നും അക്കാര്യം രജിനികാന്ത് അറിഞ്ഞപ്പോൾ രാവിലെ നേരത്തെ ഷൂട്ടിന് ഏതാണ് നിർദേശിച്ചുവെന്നും രാവിലെ ഏഴ് മണിക്ക് വന്ന് ആ സമയത്ത് എടുക്കുന്ന ഷോട്ടിന് ഭംഗിയുണ്ടാവുമെന്ന് പഠിപ്പിച്ചുകൊടുത്തത് രജിനികാന്താണെന്നും രാജൻ പൂജപ്പുര പറഞ്ഞു. മമ്മൂട്ടി ഷൂട്ടിങ് ലൊക്കേഷനുകളിൽ ലേറ്റ് കമർ ആണെന്നുള്ള കാര്യം സിനിമാ മേഖലയിൽ തന്നെ പലരും പറഞ്ഞുനടക്കുന്ന കാര്യമാണെന്നും മമ്മൂക്ക ലേറ്റായിട്ടാണ് കിടന്നുറങ്ങാറുള്ളത് എന്ന കാര്യം സത്യമാണെന്നും അതുകൊണ്ടാണ് രാവിലെ എഴുന്നേല്‍ക്കാന്‍ ലേറ്റാവുന്നത് എന്നും രാജൻ പൂജപ്പുര പറയുന്നുണ്ട്.
ആയിരപ്പറ എന്ന സിനിമയുടെ ഷൂട്ടിനിടക്ക് താനും മമ്മൂട്ടി ലേറ്റായി വരുന്നത് കണ്ടിട്ടുണ്ട് എന്നും അന്വേഷിച്ചപ്പോഴാണ് മനസിലായത്, ലേറ്റായിട്ടാണ് കിടക്കുന്നത് എന്നും , അത് കൊണ്ട് ഷൂട്ട് നൈറ്റ് കുറച്ച് കൂടെ തുടര്‍ന്നോട്ടെ എന്ന് മമ്മൂട്ടി പാരായാറുണ് എന്നും രാജൻ കൂട്ടിചെർത്തു . മമ്മൂട്ടി മാത്രമല്ല മലയാളസിനിമയിലെ കാരണവരായ മധുവും അങ്ങനെ തന്നെ ആയിരുന്നുവെന്നും രാജൻ ഓർമ്മിക്കുന്നു. 11 മണിക്ക് ശേഷമെ മധുവും സെറ്റില്‍ വരാറുലായിരുന്നു എന്നും 11 മണിക്ക് ശേഷമേ ഷൂട്ടിന് വിളിക്കാവൂ എന്ന് ബുക്ക് ചെയ്യുമ്പോള്‍ തന്നെ മധു പറയുമായിരുന്നുവെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു.. അതെ സമയം തന്റെ സിഗരറ്റ് വലി ശീലം ഒഴിവാക്കിയ കാര്യം മമ്മൂട്ടി തന്നെ തുറന്നു പറഞ്ഞിരുന്നു. അതെ സമയം ജോ ബേബിയുടെ സംവിധാനത്തിലൊരുങ്ങുന്ന ജ്യോതിക നായികയായ കാതൽ ദി കോർ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നു ചിത്രം. ഭ്രമയുഗം, ടർബോ, ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഉള്ള ചിത്രങ്ങൾ.