മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം മലയാള സിനിമയുടെ സ്വന്തം സൂപ്പർസ്റ്റാർ ആണ്. നൂറിലധികം ചിത്രനാളിൽ അഭിനയിച്ച മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിന്റെ അമ്പത് വര്ഷങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ തന്റെ കഴിയും അദ്ധ്വാനവും കൊണ്ടാണ് മമ്മൂട്ടി മലയാള സിനിമേയുടെ സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് എത്തിയത്. വർഷങ്ങൾ കൊണ്ട് ഈ ബഹുമതി താരം കയ്യടക്കി വെച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ പി ആർ ഓ ആയ റോബർട്ട് കുര്യാക്കോസിനെ കുറിച്ച് മാധ്യമ പ്രവർത്തകയായ സുനിത ദേവദാസ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പിആര്‍ ആണല്ലോ എവിടെയും ചര്‍ച്ച. വ്യത്യസ്തമായ ഒരു കഥ പറയാം. ഇന്ത്യയിലെ, കേരളത്തിലെ ഏറ്റവും വിലപിടിച്ച ഒരു ബ്രാന്‍ഡിനെ സ്വന്തം പി ആറുകാരന്‍ നിരന്തരം അപമാനിക്കുന്ന ഒരു വിചിത്രമായ കഥ. നമ്മുടെ സ്വന്തം മമ്മൂക്കയുടെ പിആറുകാരനാണ് കഥാപാത്രം. കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ്. രാവിലെ ആയാല്‍ ചാനലുകള്‍ തോറും കയറിയിറങ്ങി ഓരോ വാര്‍ത്ത കൊടുപ്പിക്കലാണ് മൂപ്പരുടെ മെയിന്‍ ജോലി. മൂപ്പര്‍ കൊടുക്കുന്ന എല്ലാ വാര്‍ത്തയിലും മമ്മൂക്കയുടെ ഫോട്ടോ ഇല്ലെങ്കിലും മൂപ്പരുടെ ഫോട്ടോ ഉറപ്പായും ഉണ്ടായിരിക്കും. ഇന്നലെ മൂപ്പര്‍ മമ്മൂക്കയെ ലോകമലയാളികള്‍ക്ക് മുന്നില്‍ മുഴുവന്‍ അപമാനിക്കുന്ന ഒരു വാര്‍ത്ത ഇറക്കി. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ സ്റ്റാമ്പ് പബ്ലിഷ് ചെയ്തുവെന്ന്. ആദരിച്ചുവെന്ന്. എന്നിട്ട് മൂപ്പര്‍ മൂപ്പരുടെ ഒരു ഫോട്ടോയും കൂട്ടി എല്ലാ മാധ്യമങ്ങളിലും വാര്‍ത്ത വരുത്തിച്ചു. സത്യത്തില്‍ എന്താ സംഭവം?
”ഏതൊരു വ്യക്തിക്കും ഓസ്‌ട്രേലിയന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അപേക്ഷിച്ചാല്‍ ഈ സൗകര്യം ലഭിക്കും. അതിനുള്ള ഡോളര്‍ കൊടുക്കണം എന്ന് മാത്രം. ഓസ്ട്രേലിയയിലെ മമ്മൂട്ടിയുടെ ആരാധകരുടെ ഒരു ഗിഫ്റ്റ് ആയി കണ്ടാല്‍ മതി. എന്ന് ഓസ്‌ട്രേലിയയില്‍ നിന്നും തിരുവല്ലം ഭാസി പറയുന്നു. ‘ അതെ അത്രേയുള്ളു സംഭവം. എന്തിനാ ചെങ്ങായി ഞങ്ങളുടെ മമ്മൂക്കയെ ഇങ്ങനെ അപമാനിക്കുന്നത്? ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. റോബര്‍ട്ട് കുര്യാക്കോസിന്റെ മറ്റു ക്രൂരകൃത്യങ്ങള്‍ മമ്മൂക്കയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് ഇവിടെ ലിസ്റ്റ് ചെയ്യുന്നില്ല. മമ്മൂക്കക്കക്കും മലയാളിക്കും ഭാരവും അപമാനവും ആയി മാറാതെ ഒന്ന് നന്നായിക്കൂടെ ചെങ്ങായി? (ഫോട്ടോയില്‍ വട്ടമിട്ടു കാണിച്ചിരിക്കുന്ന ആളാണ് ഈ കഥാപാത്രം) എന്നുമാണ് പോസ്റ്റിൽ പറയുന്നത്.