വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് സായി കുമാർ, ഇപ്പോൾ താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഷൂട്ടിംഗ് സെറ്റുകളെക്കുറിച്ചും,സിനിമയുടെ പുരോഗതിയെക്കുറിച്ചും ആണ് നടൻ പറയുന്നത്. പണ്ടൊക്കെ വിചാരിച്ചിരുന്നത് നസീര്‍ സര്‍ വലിയ ഒരു പാട്ടുകാരനായിരിക്കുമെന്നു, എന്നാൽ അതല്ല, ദാസേട്ടന്റെ പാട്ടിന് ചുണ്ടനക്കുന്നതാണെന്ന് അച്ഛന്റെ കൂടെ ലോക്കേഷനിലൊക്കെ പോയതിന് ശേഷമാണ് അറിഞ്ഞത് നടൻ പറയുന്നു
പിന്നെ തനിക്ക് സിനിമയെപ്പറ്റി ഉണ്ടായിരുന്ന സംശയം ഫൈറ്റ് ഒക്കെ ഒറിജിനല്‍ ആയിരുന്നു എന്നായിരുന്നു, ഭീമന്‍ രഘു, ക്യാപ്റ്റന്‍ രാജു, ബാബു ആന്റണി തുടങ്ങിയ വില്ലന്മാരെയൊക്കെ നിസാരന്മാരായ ഞങ്ങളെ പോലുള്ള നായകനടന്മാര്‍ ഒറ്റയടിക്ക് ഇടിച്ച് പറത്തിക്കുന്നത് എങ്ങനെയാണെന്ന് ഒരു സംശയമുണ്ടായിരുന്നു,പിന്നീടാണ് മനസിലായത് കൈ അടുത്ത് കൂടി പോലും പോവില്ലെന്ന്
എന്താണ് ക്യാമറ, അവിടെ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചൊന്നും അറിയില്ലല്ലോ. ചെറിയ സ്ഥലത്ത് നിന്ന് വലിയ സ്‌പേസിലേക്ക് വന്നപ്പോള്‍ സത്യമായും ഒന്ന് വിരണ്ട് പോയി, പെട്ടെന്നൊരു സിനിമയില്‍ നായകനായി ചെയ്യുക എന്നൊക്കെ പറയുന്നതില്‍ ഒരു വിഭ്രാന്തി ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ പേടിച്ചു പോയത് അതിന്റെ റഷ് കണ്ടപ്പോഴാണ്. 20 മിനുട്ട് ഒക്കെ ആണ് ഒരു ക്ലോസ് ഷോട്ട് ഒക്കെ വരുന്നത്. ഞാന്‍ കരഞ്ഞു പോയി.അപ്പോള്‍ ഫാസില്‍ സര്‍ പറഞ്ഞു, നിന്നെ റഷ് കാണാന്‍ വിളിക്കരുതെന്ന് ഞാന്‍ പറഞ്ഞതാണ് എന്ന്. കാരണം റഷ് ആദ്യം കണ്ട് കഴിഞ്ഞാല്‍ വിരണ്ട് പോകും. കട്ട് ചെയ്ത് വന്നപ്പോഴാണ് കുഴപ്പമില്ല എന്ന് തോന്നിയത് സായി കുമാർ പറയുന്നു