സായ്‌കുമാറിനെ മകൾ വിവാഹം വിളിച്ചത് വാട്ട്സാപ്പിൽ.. തനിക്കുള്ളതെല്ലാം നൽകിയ അച്ചനോട് ഇങ്ങനെയാന്നോ ചെയ്യേണ്ടത്.

മലയാള സിനിമയിൽ മികച്ച ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് സായ്കുമാർ. റാംജിറാവു സ്പീക്കിങ് എന്ന സിനിമയിലൂടെ ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. സിനിമ ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും താരത്തിന്റെ സ്വാകാര്യ ജീവിതം അത്ര വിജയം ആയിരുന്നില്ല. 1986 ൽ ആയിരുന്നു പ്രസന്നകുമാരിയെ സായ്കുമാർ വിവാഹം ചെയ്തത്. അതിൽ ഒരു മകളും ഉണ്ട്. ഇപ്പോൾ മിനിസ്ക്രീൻ രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന വൈഷ്ണവി ആണ് മകൾ എന്നാൽ 22 വർഷങ്ങൾക്ക് ശേഷം ഈ ബന്ധം അവസാനിപ്പിച്ച സായ്കുമാർ തുടർന്ന് നടി ബിന്ദുപണിക്കരെ വിവാഹം കഴിക്കുകയായിരുന്നു.

2007ൽ ആണ് പ്രസന്നകുമാരിയുമായി വിവാഹ മോചിതനായത്. സായികുമാറിനൊപ്പമാണ് നടി ബിന്ദുപണിക്കരും നടിയുടെ ആദ്യ വിവാഹത്തിലെ മകളും അരുന്ധതിയും താമസിക്കുന്നത്. 2009ൽ ആയിരുന്നു സായ്കുമാറും ബിന്ദുപണിക്കരും വിവാഹിതരായത്. ഇപ്പോൾ ഇതാ തൻറെ ജീവിതത്തിൽ ഏറെ വിഷമിപ്പിച്ച ഒരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് സായ്കുമാർ. വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെക്കുറിച്ചുണ്ടായ വിവാദത്തിന് മറുപടി നൽകുകയാണ് സായ്കുമാർ. ഒന്നുമില്ലാഴ്മയിൽ നിന്നും വളർന്ന് വന്ന ആളാണ് താൻ എന്നും ഏറെ കാലം അദ്ധ്വാനിച്ചതൊക്കെ ആദ്യ ഭാര്യക്കും മകൾക്കും വേണ്ടി ആയിരുന്നു എന്നുമാണ് സായ്കുമാർ പറയുന്നത്.

മോളുടെ ഭാവി സുരഷിതമാക്കേണ്ടത് അച്ഛന്റെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളത് എല്ലാം അവർക്ക് നൽകിയിരുന്നു. പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി തുടങ്ങി. ഇതോടെ ഒരുപാട് വിഷമം ആയി ഞാനായിട്ട് അത് തിരുത്തിയില്ല. മകളുടെ വിവാഹ ആലോചനായോ നിശ്ചയമോ ഒന്നും അറിയിച്ചില്ല. ഒരിക്കൽ ഞാൻ ഇല്ലാത്തപ്പോൾ വിവാഹം ഷണിക്കുവാൻ മകൾ ഞാൻ താമസിക്കുന്നിടത്ത് വന്നിരുന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്ട്സാപ്പിൽ വിവാഹ ഷണക്കത്ത് അയച്ചു. ഒരച്ഛൻ അങ്ങനെ ആണോ മകളുടെ വിവാഹത്തെക്കുറിച്ച് അറിയേണ്ടത്. അതിഥികളിൽ ഒരാളായി മകളുടെ വിവാഹത്തിൽ പങ്കെടുക്കേണ്ട എന്ന് തോന്നി അതുകൊണ്ട് വിവാഹത്തിൽ പങ്കെടുത്തില്ല എന്നും സ്വാകാര്യ മാധ്യമത്തിൽ നൽകിയ സായ്കുമാർ പറഞ്ഞു.