സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി എന്റടുത്ത് വന്ന പലരുടെയും മുഖം മൂടി അഴിഞ്ഞു വീണു

ഒരു കാലത്ത് അഭിനയത്തിൽ വളരെ സജീവമായി നിന്ന താരമാണ് ശാലു മേനോൻ. അഭിനയത്തേക്കാൾ നൃത്തത്തെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ  പ്രവൃത്തിച്ച് വരുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന…

ഒരു കാലത്ത് അഭിനയത്തിൽ വളരെ സജീവമായി നിന്ന താരമാണ് ശാലു മേനോൻ. അഭിനയത്തേക്കാൾ നൃത്തത്തെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ  പ്രവൃത്തിച്ച് വരുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. സിനിമയിൽ നിന്നും മറ്റും മാറിനിന്ന ശാലു ഇടവേളയ്ക്കു ശേഷമായിരുന്നു സജീ നായരെ വിവാഹം കഴിക്കുന്നത്. ശാലു മേനോൻ നൃത്തത്തിലും അഭിനയത്തിലും കുറച്ച് നാളുകൾ ഇടവേള എടുത്ത് എങ്കിലും വീണ്ടും പഴയത് പോലെ തന്നെ സജീവമായിരിക്കുകയാണ് ഇപ്പോൾ.

shalu menon about life
shalu menon about life

നടനും ഡ്രാമ ആർട്ടിസ്റ്റുമായ സജീ നായരെ ആണ് താരം പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ കൂടുതൽ കാലം ഈ ബന്ധം നീണ്ടു പോയില്ല. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലെ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. ഈ ഗോസിപ്പുകൾ ശരിവെക്കുന്ന തരത്തിലെ ചില പ്രസ്താവനകളും അടുത്തിടെ ശാലു മേനോന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് സജി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മറ്റുള്ളവർ പറയുന്നത് പോലെ ഞാനും തിരിച്ച് പറയാൻ തുടങ്ങിയാൽ ഞാനും അവരും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാതായി പോകും. എനിക്ക് കുറച്ചധികം പറയാൻ ഉണ്ട്. എന്നാൽ അതിനുള്ള സമയം ഇപ്പോൾ ആയിട്ടില്ല. സമയം ആകുമ്പോൾ എല്ലാം ഞാൻ തന്നെ തുറന്ന് പറയും.

ആവശ്യം കഴിയുമ്പോൾ വലിച്ചെറിയാനുള്ളതല്ല നമുക്ക് നമ്മുടെ ജീവിതം. എന്നെ മുഴുവനായും നശിപ്പിച്ചു. അത് മാത്രമേ ഞാൻ ഇപ്പോൾ പറയുന്നുള്ളു. ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ അഭിനയത്തിൽ ആണ്. അഭിനയത്തിന് പുറമേ മറ്റൊന്നിനെ കുറിച്ചും ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നില്ല. എന്ത് ഭാഷയിൽ അഭിനയിക്കാനും ഞാൻ തയാർ ആണ്. ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ ആണ് തനിക് കൂടുതൽ ഇഷ്ട്ടം. ഈ കഴിഞ്ഞ വര്ഷം എന്നത് എന്നെ സംബന്ധിച്ച് ജീവിതത്തിനും മരണത്തിനും ഇടയിൽ കൂടി കടന്ന് പോയ വര്ഷം ആയിരുന്നു. മാത്രവുമല്ല, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖം മൂടികള്‍ അഴിഞ്ഞ് വീണ വര്ഷം കൂടി ആയിരുന്നു 2022 എന്നും സജി പറയുന്നു.