‘ഭാര്യയ്ക്ക് അവിഹിതം, തന്നെ കൊലപ്പെടുത്താന്‍ നോക്കി’ വെളിപ്പെടുത്തലുമായി സഞ്ജയ് ദത്ത്

ഷംഷേര എന്ന സിനിമയില്‍ രണ്‍ബീര്‍ കപൂറിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു ബോളിവുഡ് താരം സഞ്ജയ് ദത്ത്. കോഫി വിത്ത് കരണ്‍ സീസണ്‍ 1 ന്റെ ഒരു എപ്പിസോഡില്‍ താരം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സുസ്മിത സെന്നിനൊപ്പമാണ് താരമെത്തിയത്. മുന്‍കാല ജീവിതത്തില്‍ താന്‍ ഒരു രാജാവായിരുന്നുവെന്നും തന്റെ മന്ത്രിമാരില്‍ ഒരാളുമായി ബന്ധമുള്ളതിനാല്‍ ഭാര്യ താന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം അവതാരകനായ കരണ്‍ ജോഹറിനോട് പറഞ്ഞിരുന്നു.

2005-ല്‍ സംപ്രേക്ഷണം ചെയ്ത ഒരു എപ്പിസോഡില്‍ തന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍, ചെന്നൈയ്ക്ക് സമീപമുള്ള ശിവനേരി എന്ന സ്ഥലത്തെക്കുറിച്ച് സഞ്ജയ് പരാമര്‍ശിച്ചു. കര്‍ണാടകയിലെ ഗംഗാവതി എന്ന പട്ടണത്തില്‍ താമസിക്കുന്ന തന്റെ സുഹൃത്താണ് ഈ സ്ഥലം തനിക്ക് ശുപാര്‍ശ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ശിവനേരി സന്ദര്‍ശിച്ചതിനെ കുറിച്ച് സംസാരിക്കുമ്പോള്‍, സഞ്ജയ് പറഞ്ഞതിങ്ങനെയായിരുന്നു ”ഇതൊരു ചെറിയ ഗ്രാമമാണ്, അവിടെ നിങ്ങള്‍ നിങ്ങളുടെ തമ്പ് ഇംപ്രഷന്‍ നല്‍കിയാല്‍, അവര്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു താള് കണ്ടെത്തും. അവര്‍ പറഞ്ഞത് എന്റെ അച്ഛന്റെ പേര് ബല്‍രാജ് ദത്ത്, ഞാന്‍ പറഞ്ഞു ‘ഇല്ല സുനില്‍ ദത്ത്’. എന്നിട്ട് അവര്‍ പറഞ്ഞു നിങ്ങളുടെ അമ്മയുടെ പേര് ഫാത്തിമ ഹുസൈന്‍ എന്നാണെന്നും അവര്‍ പറഞ്ഞു.

താന്‍ സത്യമാണ് പറയുന്നതെന്ന് ശഠിച്ച പുരോഹിതന്റെ അവകാശവാദങ്ങള്‍ താന്‍ നിഷേധിച്ചുവെന്നും താരം പറഞ്ഞു. പുരോഹിതന്‍ തന്റെ മുന്‍കാല ജീവിതത്തെക്കുറിച്ചും മുന്‍ ജന്മത്തില്‍ നിരവധി ആളുകളെ കൊന്നതിനാല്‍ ഈ ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയെന്നും പുരോഹിതന്‍ തന്നോട് പറഞ്ഞതായി സഞ്ജയ് പറഞ്ഞു. ”ഞാന്‍ അശോക രാജവംശത്തിലെ രാജാവായിരുന്നു. എന്റെ ഭാര്യക്ക് എന്റെ മന്ത്രിയുമായി ബന്ധമുണ്ടായിരുന്നു, അവള്‍ എന്നെ കൊല്ലാന്‍ യുദ്ധത്തിന് അയച്ചു. എന്നാല്‍ ഞാന്‍ ഒരുപാട് ആളുകളെ കൊന്നു, ഞാന്‍ തിരികെ വന്ന് അവളെയും അവനെയും കൊന്നു. ഞാന്‍ ഒരു ശിവഭക്തനായിരുന്നു, അതിനാല്‍ ഞാന്‍ കാട്ടില്‍ പോയി പട്ടിണി കിടന്നു മരിച്ചെന്നുമാണ് അവര്‍ പറഞ്ഞതെന്ന് സഞ്ജയ് ഷോയില്‍ വെളിപ്പെടുത്തി.

Gargi