Categories: Film News

പുഷ്പം പോലെ ജാമ്യം കിട്ടി! ഒരു സെക്കന്‍ഡോ പോലും ജയിലില്‍ പോവേണ്ടി വന്നില്ല-ഷിയാസ് കരീം

ബിഗ് ബോസ് ഷോയിലൂടെയെത്തി ശ്രദ്ധേയനായ താരമാണ് ഷിയാസ് കരീം. മോഡലും ടെലിവിഷന്‍ താരവുമായി ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് താരം. അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. നിശ്ചയത്തിന് തൊട്ടുമുന്‍പാണ് താരത്തിനെതിരെ പീഡനക്കേസും വന്നത്. കേസില്‍ താരത്തിനെ കസ്റ്റഡിയിലെടുത്തിരുന്നു.

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് താരവും ഉള്‍പ്പെട്ടിരുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഷിയാസ്. പരാതിക്കാരിയായ യുവതി നേരത്തെ വിവാഹം കഴിച്ചിരുന്നെന്നും, മകനുള്ള കാര്യം മറച്ചുവച്ചു, സഹോദരനാണെന്നാണ് മകനെ പരിചയപ്പെടുത്തിയത്. മൂന്ന് വര്‍ഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നെന്നും ഷിയാസ് പറയുന്നു.

ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നെന്നും ഷിയാസ് പറയുന്നു. മാത്രമല്ല യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പരാതിക്കാരി ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങാനാണ് ആ പണം ഉപയോഗിച്ചതെന്നും ഷിയാസ് പരാതിയില്‍ പറയുന്നു.

പീഡനം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരെ ബലമായി ഉപദ്രവിക്കുന്നതാണ്. അതിന്റെ ആവശ്യം എനിക്ക് ഇല്ല. മോഡലിങ്ങിലൂടെയാണ് ഞാന്‍ കരിയര്‍ തുടങ്ങിയത്. അവിടെ ഒത്തിരി സുന്ദരിമാരുണ്ടായിരുന്നു. മാത്രമല്ല പഠിച്ചതും വളര്‍ന്നതുമെല്ലാം സ്ത്രീകളുടെ ഇടയിലാണ്. മിക്സ്ഡ് സ്‌കൂളിലാണ് പഠിച്ചിട്ടുള്ളത്.

ആണുങ്ങള്‍ മാത്രമുള്ളയിടത്ത് നിന്ന് വന്ന് സ്ത്രീകളെ കാണുമ്പോള്‍ ക്രൂരനായി മാറുന്നവനല്ല താനെന്നും ഷിയാസ് പറയുന്നു. തനിക്ക് വീട്ടില്‍ ഉമ്മയും അനിയത്തിയുമുണ്ട്. അനിയത്തിയ്ക്ക് മകളുണ്ട്. ഇപ്പോള്‍ എനിക്ക് ഭാര്യയുമുണ്ട്.

അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ കാണുമ്പോള്‍ അവരെ ബലമായി പിടിക്കുന്ന തരത്തില്‍ ഞാനൊരു മാനസിക രോഗിയല്ല. എന്നെ പറ്റി ഏതെങ്കിലും മനുഷ്യന്‍ അങ്ങനെ പറയുന്നുണ്ടോ, ഈ കേസ് വന്നപ്പോഴും വേറെ ഏതെങ്കിലും സ്ത്രീ വന്ന് ഷിയാസ് കരീം എന്നെ റേപ്പ് ചെയ്തുവെന്ന് പറഞ്ഞിട്ടില്ലല്ലോ എന്നും താരം ചോദിക്കുന്നു.

ഒരുപാട് പേര്‍ അതിന് ശ്രമിച്ചിരുന്നു. ഏതെങ്കിലുമൊരു സ്ത്രീ തന്നെ പറ്റി മോശം പറയുമോന്ന് മീഡിയക്കാരും ശ്രമിച്ചിരുന്നു. എന്നോട് മോശമായി പെരുമാറിയവരോട് താനും മോശമായി പെരുമാറിയിട്ടുണ്ടാകും. അല്ലാതെ ഞാന്‍ ഗാന്ധി മാര്‍ഗത്തില്‍ പോകുന്ന ആളൊന്നുമല്ല.

മുപ്പത്തിമൂന്ന് വയസ്സുവരെയും എനിക്കങ്ങനൊരു പ്രശ്നമുണ്ടായിട്ടില്ല. സ്ത്രീകളോടൊക്കെ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്. അങ്ങനെയൊരു ആരോപണം വന്നപ്പോള്‍ കുറച്ച് പേര്‍ അത് വിശ്വസിച്ചു. പുരുഷന്മാരാണ് ഏറെയും വിശ്വസിച്ചതെന്ന് ഷിയാസ് പറയുന്നു. അവര്‍ക്ക് തന്നോട് അസൂയയാണെന്നും താരം പറയുന്നു. പൊക്കവും വണ്ണവും വെളുപ്പും സൈസുമൊക്കെയുണ്ടല്ലോ, അപ്പോള്‍ ഞാന്‍ അങ്ങനെ ചെയ്യുമെന്ന് തന്നെയാണ് അവരുടെ ധാരണ.

ഒരു വ്യക്തിയെ അഞ്ചാറ് വര്‍ഷമായി പലയിടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വാസം വരുമോ. അഞ്ചാറ് സെക്ഷനിലായിട്ടാണ് തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. എന്നിട്ടും പുഷ്പം പോലെ ജാമ്യം കിട്ടി. തെറ്റുകാരന്‍ ആണെങ്കില്‍ ഒരിക്കലും തനിക്ക് ജാമ്യം കിട്ടില്ലായിരുന്നു. ഒരു മണിക്കൂറോ സെക്കന്‍ഡോ പോലും ജയിലില്‍ പോവേണ്ട ആവശ്യമുണ്ടായിട്ടില്ലെന്നും ഷിയാസ് വ്യക്തമാക്കി.

Anu