നടി രഞ്ജുഷാ മേനോന്റെ മരണം വലിയ ആഘാതമാണ് മലയാളം ടെലിവിഷന്‍ മേഖലയിലും സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ആത്മഹത്യയായതിനാല്‍ തന്നെ നടിയുടെ വിയോഗത്തിന് പിന്നാലെ പല തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് താരവും സിനിമാ-സീരിയല്‍ നടിയുമായ സൂര്യ ജെ മേനോന്‍.സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. സത്യത്തില്‍ ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ മരണ ശേഷവും അവളെചൊല്ലി കുറെ വൃത്തികെട്ട കഥകളാണ് ചിലരൊക്കെ പറഞ്ഞ് പരത്തുന്നത്. അത് കണ്ട് ആസ്വദിക്കുന്ന ചില ഞരമ്പന്‍മാരുടെ കമന്റുമൊക്കെ കണ്ട് സഹിക്കാന്‍ വയ്യാതായതോടെയാണ് ഇത്തരമൊരു വീഡിയോ ചെയ്യുന്നതെന്നും സൂര്യ പറയുന്നു. രഞ്ജുഷ എന്ന വ്യക്തിയെ വർഷങ്ങളായി തനിക്ക് അറിയാമെന്ന് സൂര്യ ജി മേനോൻ പറയുന്നു . നല്ല സുഹൃത്തുക്കൾ ആയിരുന്നു. ക്ലാസ്സ്മേറ്റ്സ് എന്ന പടത്തിന്റെ ലൊക്കേഷനിൽ വച്ചുള്ള പരിചയമാണ് രഞ്ജുഷയുമായി സൂര്യക്കുള്ളത് .
ഫുഡ് ഷെയർ ചെയ്തുകൊടുത്തും, സൗഹൃദം പങ്കിട്ടും നടന്ന രണ്ടാളുകൾ ആണ് താനും രഞ്ജുഷയും. തനിക്ക് അറിയുന്ന രഞ്ജുഷ കുടുംബ ജീവിതം ഒക്കെ ഏറെ ആഗ്രഹിച്ച ഒരു വ്യക്തി ആയിരുന്നു. സൗഹൃദത്തിന്റെ ആദ്യകാലം മുതലേ നല്ലൊരു കല്യാണം ഒക്കെ കഴിച്ചു കുഞ്ഞുങ്ങൾ ഒക്കെയായി സുഖമായി ജീവിക്കണം എന്നാണ് റേഞ്ചുഷ പറഞ്ഞിട്ടുള്ളത് എന്ന് സൂര്യ പറയുന്നു. അതായത്സി നിമയും സീരിയലും എന്നതിനേക്കാൾ ഉപരി റേഞ്ചുഷ ആഗ്രഹിച്ചത് കുടുംബജീവിതം ആയിരുന്നു. കല്യാണം വൈകിയപ്പോഴൊക്കെ റേഞ്ചുഷക്ക് ടെൻഷൻ ആയിരുന്നു എന്നും . ബ്രോക്കർമാർ കൊണ്ട് വരുന്ന ബന്ധം ഒന്നും തനിക്ക് ഇഷ്ടം ആയിരുന്നില്ല എന്നാണ് രഞ്ജുഷ തന്നോട് പറഞ്ഞിരുന്നുവെന്നും അങ്ങനെതാൻ ആണ് ഭാരത് മെട്രോമോണിയലിൽ രഞ്ജുഷക്ക്വേണ്ടി രെജിസ്റ്റർ ചെയ്യുന്നതത് എന്നും സൂര്യ വെളിപ്പെടുത്തി . അതിനു ശേഷം രഞ്ജുഷയും രഞ്ജുഷയുടെ അമ്മയും കൂടി പ്രൊപോസൽസ് നോക്കികൊണ്ടിരുന്നു. പക്ഷെ ആലോചനകൾ എല്ലാം അമ്മ അക്സെപ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ രഞ്ജുഷ പിന്നെയും തന്നെ വിളിച്ച് മാച്ച് ആകാത്തത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞുവെന്നും സൂര്യ ഓർമ്മിക്കുന്നു.പിന്നീട് തന്റെ ജീവിതത്തിൽ പ്രാരാബ്ധങ്ങൾ കൂടിയതോടെ ദുബായിലേക്ക് ജോലികിട്ടിപ്പോയി എന്നും ഫോണും നഷ്ടപ്പെട്ട സമയം ആയതുകൊണ്ടുതന്നെ രഞ്ജുഷയുടെ കോണ്ടാക്റ്റ് നഷ്ടപ്പെട്ടു. ഇതിനിടയിൽ രഞ്ജുഷയുടെ അവളുടെ വിവാഹം കഴിഞ്ഞു . കുറെ നാളുകൾക്ക് ശേഷം രഞ്ജുഷ വീണ്ടും സൂര്യയെ കോണ്ടാക്ട് ചെയ്യുകയും സൗഹൃദം തുടർന്ന് പോരുകയും ചെയ്തു.
വിവാഹജീവിതം പരാജയമാണ് എന്ന് രഞ്ജുഷ പറഞ്ഞതായും സൂര്യ ഓർമ്മിക്കുന്നു. സ്വന്തമാക്കളെ ജീവനെ പോലെ സ്നേഹിച്ചിരുന്ന വ്യക്തിയാണ രഞ്ജുഷയെന്നും സൂര്യ കൂട്ടിച്ചേർത്തു. ഡിവോഴ്‌സും കാര്യങ്ങളും ആയി പോയ സമയത്താണ്, രഞ്ജുഷ ഇപ്പോഴത്തെ പാർട്ണറീ പരിചയപ്പെടുന്നത്. ആ സമയത്ത് ആയാലും ഭാര്യയുമായൊക്കെ പിരിഞ്ഞു കഴിയുകയായിരുന്നു എന്നും അങ്ങനെയാണ് രഞ്ജുഷയും ആയാലും തമ്മിൽ പരിചയപെടുന്നതും അടുക്കുന്നതും. രഞ്ജുഷ അയാളോട് ഭാര്യയേയും മക്കളേയും ഉപേക്ഷിച്ചിട്ട് അവളുടെ കൂടെ വന്നു താമസിക്കാൻ പറഞ്ഞ ആളല്ല എന്നും സൂര്യ പറയുന്നുണ്ട്. രണ്ടുപേരുടെയും ഡിവോഴ്സ് കേസ് കഴിഞ്ഞിട്ടില്ലായിരുന്നു, അതുകൊണ്ടാണ് ലിവ് ഇൻ റിലേഷൻ നടന്നത് എന്നും കേസ് കഴിഞ്ഞാൽ ഉടൻ വിവാഹം കഴിക്കാൻ വേണ്ടി ഇരിക്കുകയായിരുന്നു എന്നും സൂര്യ വെളിപ്പെടുത്തി. . താൻ അവസാനം രഞ്ജുഷയെ വിളിച്ചപ്പോൾ പോലും ജീവിതം മടുത്തു എന്ന് റഞ്ഞിട്ടില്ല എന്നും മോൾക്ക് വേണ്ടി ജീവിക്കണം എന്നായിരുന്നു എന്നും സൂര്യ കൂട്ടിച്ചേർത്തു.
രഞ്ജുഷ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് കരുതി അവളെക്കുറിച്ച മോശം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും തന്നോട് പോലും പറയാത്ത ഒരു വിഷമാം രഞ്ജുഷയുടെ ഉളിൽ ഉണ്ടായിരുന്നതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂര്യ ജെ മേനോൻ പറഞ്ഞു. ആരെയും വേദനിപ്പിക്കാത്ത സ്വഭാവം ആയിരുന്നു രഞ്ജുഷക്കെന്നും ഇനിയും അവളെ തോജോവധം ചെയ്യാൻ നിക്കരുത് എന്നുമാത്രമാണ് തനിക്ക് പറയാനുള്ളത് എന്നും സൂര്യ മേനോൻ പറയുന്നു.