‘എന്റെ സ്വഭാവം അറിയുന്നതിന് മുന്‍പേ കെട്ടി’; പോക്‌സോ കേസിന് പിന്നാലെ ശ്രീജിത്ത് രവിയുടെ ഇന്റര്‍വ്യൂ ചര്‍ച്ചയാകുന്നു

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ശ്രീജിത്ത് രവി. നടന്‍ ടിജി രവിയുടെ മകന്‍ എന്നതിലുപരി സിനിമയില്‍ തന്റേതായൊരു ഇരിപ്പിടം കണ്ടെത്താന്‍ ശ്രീജിത്ത് രവിക്ക് കഴിഞ്ഞിരുന്നു. അച്ഛനെ പോലെ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രീജിത്ത് രവിയും സിനിമയില്‍ എത്തിയതെങ്കലും പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലും തിളങ്ങി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് താരം പോക്‌സോ കേസില്‍ അറസ്റ്റിലാകുന്നത്. അയ്യന്തോള്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റിനു മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ശ്രീജിത്ത് രവി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. കഴിഞ്ഞ നാലിനായിരുന്നു സംഭവം. കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപെട്ടിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പോലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ പിടികൂടിയത്. എന്നാല്‍ പോക്‌സോ കേസിന് പിന്നാലെ ശ്രീജിത്ത് രവിയുടെ ഒരു ഇന്റര്‍വ്യൂ ചര്‍ച്ചയാവുകയാണ്. ഭാര്യ സജിതയുടെ കൂടെയാണ് നടന്‍ അഭിമുഖത്തിനെത്തിയത്.

നടിയും അവതാരകയുമായ സുബി സുരേഷ് അവതരിപ്പിക്കുന്ന സെിബ്രിറ്റി കോമഡി ടോക്ക് ഷോയില്‍ പങ്കെടുക്കാനാണ് ശ്രീജിത്ത് രവി ഭാര്യയും എത്തിയത്. ആഗ്രഹിച്ച പെണ്‍കുട്ടിയെ തന്നെ ഭാര്യയാക്കിയത് എങ്ങനെയാണെന്നും തന്റെ പ്രണയത്തെ കുറിച്ചും ഒക്കെ ശ്രീജിത്ത് രവി ഇതില്‍ പങ്കുവെച്ചിരുന്നു. ഇന്റര്‍വ്യൂവില്‍ ശ്രീജിത്ത് രവി പറഞ്ഞ ‘ഒന്നര കൊല്ലം പ്രണയം കൊണ്ട് പോയി. ഇനിയും കൂടുതല്‍ മുന്നോട്ട് പോയാല്‍ എന്റെ യഥാര്‍ഥ സ്വഭാവം മനസിലാവും. അതിന് മുന്‍പേ അങ്ങ് കെട്ടി’ എന്ന വാചകമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. നടന്‍ തമാശ രൂപേണയാണ് ഇത് പറഞ്ഞതെങ്കിലും പലരും കേസുമായി ബന്ധപ്പെടുത്തിയാണ് ഇത് ചര്‍ച്ച ചെയ്യുന്നത്.

ചാറ്റ് ഷോയ്ക്കിടെ ‘നിങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണോ എന്നാണ് സുബി ചോദിച്ചത്. അതേ എന്ന് രണ്ടാളും സമ്മതിച്ചതോടെ ‘എവിടെ വച്ചാണ് കണ്ടതെന്നും’ സുബി ചോദിക്കുന്നുണ്ട്. ‘നമ്മളൊരിക്കലും റൊമാന്റിക് ആയിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്നുമാണ് ഞങ്ങള്‍ കണ്ടത്. ശരിക്കും ഞങ്ങള്‍ ബന്ധുക്കളാണ്. മുന്‍പ് പലപ്പോഴും കണ്ടിട്ടുണ്ട്. എങ്കിലും ഒരിക്കല്‍ ആശുപത്രിയില്‍ വച്ച് കണ്ടപ്പോഴാണ് പ്രണയം തോന്നിയത്. എനിക്ക് കല്യാണാലോചനകള്‍ വന്ന് കൊടുംപിരി കൊണ്ട് നില്‍ക്കുന്ന സമയത്ത് കറക്ടായി സജിത വന്ന് പെട്ടതാണ്’ എന്ന് ശ്രീജിത്ത് രവി പറയുന്നു.

‘ദാവണി ഒക്കെ ഉടുത്ത് സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അമ്മയോട് ആ കുട്ടി കൊള്ളാം, നമുക്കൊന്ന് ആലോചിച്ചാലോ എന്ന് പറഞ്ഞു. അമ്മ പോയി അന്വേഷിച്ചപ്പോള്‍ ഏതോ വിവരംകെട്ടവന്‍ പറഞ്ഞു അത് പ്ലസ്ലുടുവിന് പഠിക്കുന്ന കുട്ടിയാണെന്ന്. എന്നാല്‍ പിന്നെ വിട്ടേക്കാമെന്ന് കരുതി. ശരിക്കും സജിത അന്ന് ഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു. പിന്നീടാണ് പ്ലസ്ല്ടു അല്ല ഡിഗ്രിയ്ക്ക് പഠിക്കുകയാണെന്ന് അറിഞ്ഞത്. പിന്നെ കോമണ്‍ സുഹൃത്തുക്കളിലൂടെ പരിചയപ്പെട്ടു, അത് പ്രണയമായി. പിന്നെ ഒന്നര കൊല്ലം പ്രണയം കൊണ്ട് പോയി. ഇനിയും കൂടുതല്‍ മുന്നോട്ട് പോയാല്‍ എന്റെ യഥാര്‍ഥ സ്വഭാവം മനസിലാവും. അതിന് മുന്‍പേ അങ്ങ് കെട്ടി’. എന്നാണ് ശ്രീജിത്ത് രവി പറഞ്ഞത്. കല്യാണം കഴിച്ചിട്ട് 15 വര്‍ഷമായെന്നും രണ്ട് ആണ്‍മക്കളുണ്ടെന്നും ശ്രീജിത്ത് രവി പറഞ്ഞിരുന്നു.

Aswathy