Malayalam Article

പെൺകുട്ടിയെ പീഡിപ്പിച്ചത് ഭർത്താവ് ; ദൃശ്യങ്ങൾ പകർത്തിയത് ഭാര്യ

എത്ര പേര്‍ക്ക് പീഡന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നല്‍കിയെന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം.ഞെട്ടിക്കുന്ന വാർത്തകളുടെ ഉറവിടമായി മാറുകയാണ് നമ്മുടെ കേരളം.അഞ്ചു വയസ്സുകാരിയായ പെൺകുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ചു കണി വാർത്ത ഇതുവരെയും കെട്ടടങ്യിട്ടില്ല. അതിനു പിന്നാലെയാണ്.പതിനഞ്ചുകാരിയെലൈംഗികപീഡനത്തിനിരയാക്കി ദമ്പതികൾ ദൃശ്യങ്ങള്‍ വിറ്റ വാർത്ത പുറത്തു വന്നത്. അറസ്റ്റിലായ ദമ്പതികളെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ് പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് ഇപ്പോൾ.എത്ര പേര്‍ക്ക് പീഡന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നല്‍കിയെന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം.പോക്സോ, ബലാത്സംഗ വകുപ്പുകള്‍ക്ക് പുറമേ പട്ടിക ജാതി പീഡന നിരോധന നിയമം ഉള്‍പ്പെടുത്തിയും പൊലീസ് കേസെടുക്കും.ഇൻസ്റ്റഗ്രാം വഴിയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.പിന്നീട് പെണ്‍കുട്ടിയെ ഇയാൾ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു. അതിനിടെ ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ ഇയാള്‍ വിവാഹം കഴിച്ചു. വിഷ്ണുവിന്റെ വീടുനിര്‍മാണം നടക്കുന്നതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസം ആരംഭിച്ചു. പിന്നീട് ട്യൂഷനെടുക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ വാടക വീട്ടില്‍ എത്തിച്ചും പീഡിപ്പിച്ചു. സ്വീറ്റി ആദ്യം ഇതിനു എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ പങ്കാളിയാകുകയായിരുന്നു.സ്വീറ്റിയാണ് പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.


കൂടാതെ വിഷ്ണുവും ഭാര്യയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പെണ്‍കുട്ടിയെക്കൊണ്ട് പകര്‍ത്തിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുംചെയ്തു. ഇൻസ്റ്റഗ്രാമില്‍ സര്‍വീസ് അക്കൗണ്ട് തുറന്ന് ഇതുവഴിയാണ് ലൈംഗികദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 500 മുതല്‍ 2,000 രൂപവരെ ഈടാക്കിയിരുന്നതായും പോലീസ് കണ്ടെത്തി.കഴിഞ്ഞ ദിവസം സംഭവത്തെക്കുറിച്ച്‌ പെണ്‍കുട്ടി സഹപാഠിയോട് പറഞ്ഞു. പിന്നീട് സഹപാഠി ഈ വിവരം അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകര്‍ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന്റേയും ഓണ്‍ലൈൻ ദൃശ്യ വാണിഭത്തിന്റേയും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്ക് പൊലീസ് എത്തിയത്. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച്‌ തുടര്‍ നടപടിയുണ്ടാകും. ദൃശ്യങ്ങള്‍ വാങ്ങിയവരിലേക്കും അന്വേഷണമെത്തും.

Revathy