Categories: Kerala News

നാടിനെ നടുക്കിയ സംഭവം വീണ്ടും ആലുവയിൽ ; ഇത്തവണ ഇരയായത് എട്ട് വയസുകാരി

ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് ആലുവയിൽ  വീണ്ടും സമാനമായ ഉണ്ടാകുന്നത്. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ ആണ്  തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണമായ  സംഭവമുണ്ടായത്.മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. രാത്രിയിൽ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്. അയൽവാസിയായ സുകുമാരൻ  കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടിരുന്നു.പക്ഷെ  കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടൻ തന്നെ സമീപത്ത് താമസിക്കുന്നവരെ വിളിച്ചുണർത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നിൽ താമസിക്കുന്ന അബൂബക്കർ അടക്കമുള്ളവർ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചിൽ തുടർന്നു. പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടി ഹിന്ദിയിൽ സംസാരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ  ആശുപത്രിയിലെത്തിച്ചു.

പിന്നീട്  പ്രതിയെ പോലീസ്  തിരിച്ചറിഞ്ഞു. തിരുവനന്തപുരം പാറശാല ചെങ്കൽ സ്വദേശിയായ സതീഷാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊക്ക് സതീഷ് എന്നറിയപ്പെടുന്ന ഇയാൾക്കെതിരെ എറണാകുളത്ത് മാത്രം 10 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.സതീഷിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ എറണാകുളം ജില്ല വിട്ടുപോയിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സ്വദേശായമായ ചെങ്കലിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതി ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. ഏറെക്കാലമായി സതീഷ് എറണാകുളത്താണ്. മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു.നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ ചിത്രം പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇയാളെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ദൃക്സാക്ഷിയും തിരിച്ചറിഞ്ഞിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെങ്കൽ സ്വദേശി സതീഷാണെന്ന് പൊലീസ് കണ്ടെത്തിയത്.പാറശാല പൊലീസ് സ്റ്റേഷനിലാണ് രണ്ടുവര്‍ഷം മുന്‍പ് കേസെടുത്തത്.ഒന്നര വര്‍ഷമായി മകന്‍ നാട്ടിലേക്ക് വന്നിട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിക്കും. ഉപദേശിച്ചിട്ടും ശരിയായില്ല. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയെന്നും മാതാപിതാക്കള്‍ പറഞ്ഞു . അതെ സമയം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹകരണ മെഡിക്കൽ കോളേജിലേക്ക് മാറ്റി.കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആലുവയിലെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് കുട്ടി. പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ഒരു വീട്ടിൽ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജൂലായ് 28നാനു ആലുവയിൽ അഞ്ച് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പിടിപ്പിച്ചു കൊലപ്പെടുത്തിയത്.ആലുവ ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന അസം സ്വദേശി ആയിരുന്നു പ്രതി .

Revathy