അവര്‍ എന്നെ നൈസായി ഒഴിവാക്കി- രാജമാണിക്യത്തില്‍ നിന്ന് കട്ട് ചെയ്തതിനെ കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട്

രാജമാണിക്യത്തില്‍ മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ സംസാരിക്കാന്‍ പഠിപ്പിച്ച് സുരാജ് വെഞ്ഞാറമ്മൂട് ആണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സിനിമയില്‍ താനുണ്ടായിരുന്നുവെന്നും എന്റെ സീന്‍ അതില്‍ ഇട്ടില്ലെന്നും ഇപ്പോള്‍ തുറന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. സുരാജിന്റെ…

രാജമാണിക്യത്തില്‍ മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ സംസാരിക്കാന്‍ പഠിപ്പിച്ച് സുരാജ് വെഞ്ഞാറമ്മൂട് ആണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സിനിമയില്‍ താനുണ്ടായിരുന്നുവെന്നും എന്റെ സീന്‍ അതില്‍ ഇട്ടില്ലെന്നും ഇപ്പോള്‍ തുറന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമ്മൂട്.

സുരാജിന്റെ വാക്കുകള്‍- രാജമാണിക്യത്തില്‍ ഒരു സീനില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചെങ്കിലും എന്റെ സീന്‍ പുറത്തുവന്നില്ല. അത് ഞാന്‍ തന്നെ എഴുതിയ സീനായിരുന്നു. എനിക്ക് അത് മനപാഠമായിരുന്നു. പക്ഷേ സിനിമയുടെ ക്യാമറയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയുമെല്ലാം കണ്ട് എനിക്ക് അത് പെട്ടെന്ന് ചെയ്യാന്‍ കഴിഞ്ഞില്ല.

ശരിക്കുംപറഞ്ഞാ അന്ന് ഏട്ടോ പത്തോ ടേക്കുകള്‍ എടുത്തിരുന്നു. ഇതെല്ലാം കണ്ട് അവിടെയുളള ആരോ പറഞ്ഞു എന്റെ സുരാജേ നീയല്ലേ ഇത് എഴുതിക്കൊണ്ടു വന്നേ. ഇത് നിനക്ക് പോലും പറയാന്‍ പറ്റുന്നില്ലേ, എന്ന്. എനിക്ക് ആ സമയം കിളിപോയ അവസ്ഥയായിരുന്നു. എന്നാലും കുറെ ടേക്കുകള്‍ക്ക് ശേഷം ഒടുവില്‍ ആ രംഗം ശരിയായി.
പക്ഷേ സ്റ്റുഡിയോയില്‍ വെച്ച് അന്‍വര്‍ എന്നോട് പറഞ്ഞു മച്ചാ ആ സീന്‍ സിനിമയില്‍ നിന്നും കളയുകയാണ്. നിനക്ക് ഞാന്‍ അടുത്ത ചിത്രത്തില്‍ നല്ലൊരു വേഷം തരാം എന്ന്. ആ സമയം സിനിമയില്‍ എന്നെ കണ്ടില്ലെങ്കില്‍ സുഹൃത്തുക്കളെല്ലാം എന്ത് പറയുമെന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍.
പിന്നാലെ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ സപെഷ്യല്‍ താങ്ക്‌സ് ടു സുരാജ് വെഞ്ഞാറമൂട് എന്ന് എഴുതികാണിച്ചിരുന്നു. തുടര്‍ന്ന് ആദ്യത്തെ ഷോ കഴിഞ്ഞ് മുഴുവന്‍ ആള്‍ക്കാരും എന്റെ ഫോണിലേക്കായിരുന്നു വിളിച്ചതെന്നും സുരാജ് പറയുന്നു.