അദ്ദേഹം ആരാണെന്ന് എല്ലാവർക്കും നന്നായിട്ടറിയാം, അമൃത സുരേഷ്

പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് അമൃത സുരേഷിന്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. അതിനെ എല്ലാം ആ ഒരു സെൻസിൽ മാത്രം എടുത്ത് കൊണ്ട് മുന്നോട്ട് പോകുന്ന അമൃതയ്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിത…

പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് അമൃത സുരേഷിന്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. അതിനെ എല്ലാം ആ ഒരു സെൻസിൽ മാത്രം എടുത്ത് കൊണ്ട് മുന്നോട്ട് പോകുന്ന അമൃതയ്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിത ഒരു അഭിമുഖത്തിൽ അമൃത സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുരേഷ് ഗോപി തനിക് പിതൃ തുല്യനാണ് എന്നാണ് അമൃത പറയുന്നത്. സ്റ്റാർ സിംഗറിൽ പാടാൻ എത്തിയ സമയത്ത് തന്റെ സ്പോൺസർ സുരേഷ് ഗോപി അങ്കിൾ ആണെന്നാണ് അമൃത തുറന്നു പറയുന്നത്. അമൃതയുടെ വാക്കുകൾ ഇങ്ങനെ , സുരേഷ് അങ്കിൾ എനിക്ക് അച്ഛനെ പോലെയാണ്. ശരിക്കും ആ മനുഷ്യന് എന്റെ മനസ്സിൽ വലിയ സ്ഥാനമാണുള്ളത്. അദ്ദേഹം എല്ലാവരെയും എന്റെ സ്വന്തം എന്ന രീതിയിൽ ആണ് നോക്കി കാണുന്നത്. അത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. സ്റ്റാർ സിംഗറിൽ താൻ പങ്കെടുത്ത് കുറച്ച് നാളുകൾ കഴിഞ്ഞത് മുതൽ തന്റെ സ്പോൺസർ ആയിരുന്നു സുരേഷ് അങ്കിൾ.

പരുപാടിയിൽ പാടാൻ തുടങ്ങിയപ്പോൾ ഒരു ഷെഡ്യൂളിൽ നാലും അഞ്ചും കോസ്റ്റും വേണമായിരുന്നു. താങ്ങാൻ പറ്റാത്ത സാഹചര്യമായിരുന്നു അന്ന് അതൊക്കെ. കോസ്റ്യൂമിന്റെ പേരിൽ എനിക്ക് നാലും അഞ്ചും മാർക്ക് കുറയാൻ തുടങ്ങി. അങ്ങനെ ഇരിക്കെ ഒരു ദിവസം സുരേഷ് അങ്കിളും രാധിക മാഡവും എന്നെ അവരുടെ വീട്ടിലേക്ക് വിളിപ്പിച്ചു. ഞാനും അച്ഛനും കൂടിയാണ് ചെന്നത്. ഇനി കോസ്റ്യൂമിന്റെ പേരിൽ ഇവളുടെ മാർക്ക് കുറയാൻ പാടില്ല എന്ന് സുരേഷ് അങ്കിൾ പറഞ്ഞു. അന്ന് മുതൽ സ്റ്റാർ സിംഗറിൽ ഞാൻ പാടിയ എല്ലാ എപ്പിസോഡുകളിലേക്കും എന്റെ കോസ്റ്റും സ്പോൺസർ ചെയ്തത് സുരേഷ് അങ്കിൾ ആയിരുന്നു എന്നും ശരിക്കും അദ്ദേഹം സ്വന്തം പോലെയാണ് എല്ലാവരെയും കാണുന്നത് എന്നും എനിക്ക് അദ്ദേഹത്തെ ജീവനാണ് എന്നുമാണ് അമൃത സുരേഷ് പറയുന്നത്.

സുരേഷ് അങ്കിൾ ആരാണെന്നും എന്താണെന്നും ഒക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണെന്നും ഈ ഗോസിപ്പുകൾക്ക് ഒന്നും അദ്ദേഹത്തിനെ തളർത്താൻ കഴിയില്ല എന്നും താരം പറഞ്ഞു. അതെ സമയം അമൃതയുടെ സ്പോൺസർ ആയതിനെ കുറിച്ച് സുരേഷ് ഗോപിയും സംസാരിച്ചിരുന്നു. പരുപാടിയിൽ അമൃത പാടിക്കൊണ്ടിരുന്നപ്പോൾ എന്താ മോളെ, കോസ്റ്യൂമിൽ കുറച്ച് ശ്രദ്ധിച്ച് കൂടെ എന്ന് അവർ പറയുന്നത് ഞാൻ കേട്ടു. ഞാൻ അപ്പോൾ അമൃതയുടെ ചെരുപ്പാണ് ശ്രദ്ധിച്ചത്. അങ്ങനെ ശരത്തിനെ വിളിച്ചാണ് താൻ അമൃതയുടെ അച്ഛന്റെ നമ്പർ വാങ്ങിയത് എന്നും അങ്ങനെ കോസ്റ്യൂമിന്റെ പേരിൽ മാർക്ക് കുറഞ്ഞു പോകേണ്ട കുട്ടി ആയിരുന്നില്ല അവൾ എന്നുമാണ്.