സിനിമ സീരിയൽ താരം അപർണ്ണയുടെ വിയോഗം സഹപ്രവർത്തകർക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ജീവനൊടുക്കാൻ മാത്രം എന്ത് മാനസിക ബുദ്ധിമുട്ടാണ് അവൾക് ഉണ്ടായിരുന്നത് എന്ന് ആണ് സഹപ്രവർത്തകർ ഈ വാർത്ത അറിഞ്ഞപ്പോൾ ചോദിക്കുന്നത്. എന്നാൽ ഇപ്പോഴിതാ അപർണ്ണയെ കുറിച്ച് ബീന ആന്റണി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാവിലെ ഉറക്കമുണർന്നു സീരിയൽ ആർട്ടിസ്റ്റുകളുടെ ഗ്രൂപ്പ് നോക്കിയപ്പോൾ ആണ് അപർണ്ണയുടെ ഫോട്ടോയുടെ താഴെ ആദരാഞ്ജലികൾ വെച്ചുള്ള മെസ്സേജ് കണ്ടത്. അത് കണ്ടപ്പോൾ തന്നെ നടുങ്ങി പോയിരുന്നു. കേട്ടത് സത്യമാകരുതേ എന്ന് പ്രാര്ഥിച്ചാണ് അതിനെ കുറിച്ച് തിരക്കിയത്.
എന്നാൽ അവൾ പോയി എന്നാണ് അറിയാൻ കഴിഞ്ഞത്. ലൊക്കേഷനിൽ വന്നാലും വളരെ പാവം ആയ ഒരു കുട്ടിയായിരുന്നു അത്. അതികം ആരുമായും സൗഹൃദവും സംസാരവുംഒന്നുമില്ലായിരുന്നു . ലൊക്കേഷനിൽ ഏതെങ്കിലും ഒരു കോണിൽ ഒതുങ്ങി ഇരിക്കും. ഒരു കാര്യത്തിലും പരാതിയുമില്ല, പരിഭവവും ഇല്ല. എന്നാൽ അഭിനയിക്കാൻ ആക്ഷൻ പറഞ്ഞാൽ ചുറുചുറുക്കോടെ അഭിനയിക്കുമായിരുന്നു. ലൊക്കേഷനുകളിൽ ആരുമായും അപർണ്ണ സൗഹൃദം സൂക്ഷിച്ചിരുന്നില്ല. കാണുമ്പോൾ ചിരിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുമെകിലും ഉള്ളിൽ ഉള്ള വേദനകളോ പ്രേശ്നങ്ങളോ തുറന്നു പറയത്തക്ക ഒരു ബന്ധം ഇല്ലായിരുന്നു.
അങ്ങനെ ഒരു ബന്ധം അപര്ണയ്ക്ക് ലൊക്കേഷനിൽ ആരുമായും ഇല്ലായിരുന്നു എന്നതാണ് സത്യം. അവൾ ഒന്ന് മനസ്സ് തുറന്നിരുന്നെങ്കിൽ അവളെ മരണത്തിന് വിട്ട് കൊടുക്കില്ലായിരുന്നു. അവളുടെ സ്വഭാവം അങ്ങനെ ആണോ അതോ അവൾ എന്തെങ്കിലും ഭയം കൊണ്ടാണോ അങ്ങനെ എല്ലാവരിൽ നിന്ന് വിട്ട് നിന്നത് എന്നോ തനിക് അറിയില്ല. എങ്കിൽ പോലും ഇപ്പോഴും അവളുടെ വിയോഗ വാർത്ത ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നുമാണ് ബീന ആന്റണി പറയുന്നത്.