‘ഇന്‍ഡസ്ട്രിയില്‍ ഗോസിപ്പ് പോലും വന്നു…ആ സിനിമയുടെ ഷൂട്ടിംഗിന് ആരും പോകരുത്’

രാജ്യമൊന്നാകെ ശ്രദ്ധയാകര്‍ഷിച്ച കന്നഡ ചിത്രമായിരുന്നു റിഷഭ് ഷെട്ടിയുടെ ‘കാന്താര’. തെന്നിന്ത്യന്‍ താരം റിഷഭ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തതും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയതും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചിത്രം മലയാളത്തിലെത്തിച്ചത്. ഇപ്പോഴിതാ ഫിലിം കമ്പാനിയന്‍ ആക്ടര്‍സ്…

രാജ്യമൊന്നാകെ ശ്രദ്ധയാകര്‍ഷിച്ച കന്നഡ ചിത്രമായിരുന്നു റിഷഭ് ഷെട്ടിയുടെ ‘കാന്താര’. തെന്നിന്ത്യന്‍ താരം റിഷഭ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തതും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയതും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചിത്രം മലയാളത്തിലെത്തിച്ചത്. ഇപ്പോഴിതാ ഫിലിം കമ്പാനിയന്‍ ആക്ടര്‍സ് അഡ്ഡ 2022ല്‍ അതിഥിയായെത്തിയിരിക്കുകയാണ് താരം. ഈ പരിപാടിയില്‍ റിഷഭ് സംസാരിച്ചതിനെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘എന്റെ ലാസ്റ്റ് സിനിമ ഞാന്‍ സംവിധാനം ചെയ്തു തീര്‍ത്തത് 1.4 കോടി രൂപയ്ക്കാണ്…. അതിനു മുമ്പുള്ള ചിത്രം 3 കോടിക്ക്…..കാന്താരാ എനിക്ക് ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു….ഇത്രയും വലിയ സെറ്റ് ഞാന്‍ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല…..ചിലയിടതൊക്കെ പ്രതീക്ഷിച്ചതിലും അധികം ബജറ്റ് ആയി…ഒരു കുന്നിന്‍ മുകളില്‍ സെറ്റ് ഇട്ടായിരുന്നു ഷൂട്ടിങ്, വെള്ളമൊക്കെ എത്തിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു…. അഞ്ചോളം അസിസ്റ്റന്റ് ഡയറക്ടര്‍സ്, ആര്‍ട്ട് ഡിപ്പാര്‍ട്‌മെന്റ് കാര്‍, സ്മോക്ക് ഇടുന്നവര്‍ ഇവരെല്ലാം ഷൂട്ടിങ്‌നിടെ സെറ്റില്‍ നിന്ന് ഓടിപ്പോയി… ഇന്‍ഡസ്ട്രിയില്‍ ഗോസിപ് പോലും വന്നു…ആ സിനിമയുടെ ഷൂറ്റിംഗിന് ആരും പോകരുത്…. ഭയങ്കര കഷ്ടപ്പാടാണ് എന്നൊക്കെ…..പക്ഷേ എനിക്കതു ചെയ്യണമായിരുന്നു……. അന്ന് ഓടി പോയവരുടെ പേരുകള്‍ ചിത്രത്തിന്റെ ക്രെഡിറ്റില്‍ വച്ചിരുന്നു….. സിനിമ ഇറങ്ങി വലിയ ഹിറ്റായി, എല്ലാവരും കാന്താരയെ കുറിച്ച് സംസാരിക്കുന്നു….. അന്ന് ഓടി പോയവര്‍ പിന്നീട് എന്നെ വിളിച്ചു, നമുക്കിനിയും സിനിമ ചെയ്യണമെന്ന് പറഞ്ഞു…. ഫിലിം കമ്പാനിയന്‍ ആക്ടര്‍സ് അഡ്ഡ 2022 വില്‍ റിഷഭ് ഇതെല്ലാം പറയുമ്പോള്‍ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന മറ്റ് അഭിനേതാക്കളെന്നും പറഞ്ഞാണ് ദാസ് അഞ്ചലിന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായെത്തുന്നത്.