അര്‍ജന്റീനയെ തോല്‍പിച്ചാല്‍ സൗജന്യമായി സെക്‌സ് വാഗ്ദാനം ചെയ്ത് ലൈംഗിക തൊഴിലാളികള്‍

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ തോല്‍പിച്ചാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം നല്‍കാമെന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം. പാരീസിലും രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും ഒരു പൈസ പോലും നല്‍കാതെ…

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ തോല്‍പിച്ചാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം നല്‍കാമെന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം. പാരീസിലും രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും ഒരു പൈസ പോലും നല്‍കാതെ സൗജന്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ലൈംഗികത്തൊഴിലാളികള്‍ അവരുടെ എല്ലാ ക്ലയന്റുകളുമായും വിജയം പങ്കിടുമെന്നാണ് അറിയിച്ചത്.

ലോകകപ്പ് ഫൈനലിന് മുന്‍പ് പ്രചരിച്ച സകല അഭ്യൂഹങ്ങള്‍ക്കും വിട നല്‍കി സമ്പൂര്‍ണ ടീമിനെയാണ് നിര്‍ണായക മത്സരത്തില്‍ ഇരു ടീമുകളും കളത്തിലിറക്കുന്നത്. പനി മൂലം മൊറോക്കോയ്ക്കെതിരായ സെമി പോരാട്ടത്തില്‍ കളത്തിലിറങ്ങാതിരുന്ന അഡ്രിയാന്‍ റാബിയോ, ഉപമെകാനോ തുടങ്ങിയവരെല്ലാം ഫ്രാന്‍സിന്റെ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. സെമിയില്‍ കളിച്ച ടീമില്‍നിന്ന് യൂസഫ് ഫൊഫാന, ഇബ്രാഹിമ കൊനാട്ടെ എന്നിവര്‍ പകരക്കാരുടെ ബെഞ്ചിലേക്കു മാറി. കായികക്ഷമതയുടെ കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ന്ന ഒളിവര്‍ ജിറൂദും റാഫേല്‍ വരാനും ഉള്‍പ്പെടെയുള്ളവര്‍ ഫ്രഞ്ച് നിരയിലുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിനുശേഷം ഇതാദ്യമായി അര്‍ജന്റീനയുടെ ആദ്യ ഇലവനിലേക്ക് എയ്ഞ്ചര്‍ ഡി മരിയ തിരിച്ചെത്തി. സസ്‌പെന്‍ഷനു ശേഷം തിരിച്ചെത്തിയ മാര്‍ക്കോസ് അക്യൂനയ്ക്കു പകരം ടഗ്ലിയാഫിക്കോയെ പരിശീലകന്‍ ലയണല്‍ സ്‌കലോനി നിലനിര്‍ത്തിയത് ശ്രദ്ധേയമാണ്.