കാമുകിയെ ചതിച്ചിട്ടില്ല!!! 19ാം വയസ്സില്‍ ആദ്യത്തെ പ്രണയം സഫലമായി; ജഗതി ശ്രീകുമാര്‍

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ഇന്നുവരെ മറ്റൊരു താരവും ഉണ്ടായിട്ടില്ല. പത്ത് വര്‍ഷം മുമ്പ് നടന്ന വാഹനാപകടം താരത്തിനെ വീല്‍ച്ചെയറിലെത്തിച്ചു. 2012 മാര്‍ച്ച് 10ന് ദേശീയ പാതയില്‍ മലപ്പുറം…

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ഇന്നുവരെ മറ്റൊരു താരവും ഉണ്ടായിട്ടില്ല. പത്ത് വര്‍ഷം മുമ്പ് നടന്ന വാഹനാപകടം താരത്തിനെ വീല്‍ച്ചെയറിലെത്തിച്ചു. 2012 മാര്‍ച്ച് 10ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണമ്പ്ര വളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കേറ്റത്.

തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല. ഗുരുതര പരിക്കേറ്റ താരം പതുക്കെ തിരിച്ചുവരവിനൊരുങ്ങുകയാണ്. സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാര്‍ഥന സഫലമാക്കി അദ്ദേഹം വീണ്ടും വെള്ളിത്തിരയിലേക്കെത്തി.

ജഗതി ഇല്ലാതെ സിനിമാ പ്രേമികള്‍ക്ക് സിബിഐ സിരീസ് ആലോചിക്കാന്‍ പോലുമാകില്ല, അങ്ങനെ 2022 മെയ് 1ാം തീയതി റിലീസ് ചെയ്ത ‘സി.ബി.ഐ 5 ദ് ബ്രയിന്‍’ എന്ന മമ്മൂട്ടി ചിത്രത്തില്‍ അദ്ദേഹം വിക്രം എന്ന കഥാപാത്രമായി വീണ്ടും എത്തി കൈയ്യടി നേടി.

നാടകവേദിയില്‍ നിന്നാണ് അതുല്യ നടനെ മലയാള സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ആദ്യ പ്രണയത്തെ കുറിച്ച് ജഗതി പറഞ്ഞ വാക്കുകളാണ വീണ്ടും ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പ്രണയത്തെ കുറിച്ച് ജഗതി മനസ് തുറന്നത്.

‘കോളേജില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. അന്ന് പതിനേഴ് വയസുണ്ടാവും. പത്തൊന്‍പതാമത്തെ വയസില്‍ ആ പ്രണയം സഫലമാക്കിയ ആളാണ് ഞാന്‍. അതൊരു തമാശ പ്രേമം ആയിരുന്നില്ല. ഞങ്ങള്‍ വിവാഹിതരായെന്ന് ജഗതി പറയുന്നു.

പക്ഷേ ആ ബന്ധം പതിനൊന്ന് വര്‍ഷം നീണ്ടുള്ളൂ, ശേഷം വേര്‍പ്പെടുത്തി. പിന്നെ ഒരു അറേഞ്ച്ഡ് മ്യാരേജ് ചെയ്തു. മാത്രമല്ല, കാമുകിയെ ചതിച്ചില്ലായിരുന്നു എന്നുള്ളൊരു തെറ്റേ ഞാന്‍ ചെയ്തുള്ളു. അതാണന്റെ ആദ്യ പ്രണയം. ആ ഒരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളു.