എനിക്ക് വല്ലാതെ നെഞ്ചു വേദനിക്കുന്നു.. എന്തോ ആപത്ത് വരുന്ന പോലെ!! നോവായി മാരിമുത്തുവിന്റെ അവസാനവാക്കുകള്‍

സംവിധായകനും നടനുമായ ജി മാരിമുത്തുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. രജനീകാന്ത് നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറാണ് മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം. ഡബ്ബ് ചെയ്യുന്നതിനിടെ സ്റ്റുഡിയോയില്‍ കുഴഞ്ഞുവീണാണ് മാരിമുത്തു…

സംവിധായകനും നടനുമായ ജി മാരിമുത്തുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. രജനീകാന്ത് നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറാണ് മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം. ഡബ്ബ് ചെയ്യുന്നതിനിടെ സ്റ്റുഡിയോയില്‍ കുഴഞ്ഞുവീണാണ് മാരിമുത്തു മരിച്ചത്. ഉടന്‍ മാരിമുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തമിഴിലെ ഹിറ്റ് സീരിയല്‍ എതിര്‍നീച്ചല്‍ എന്ന സീരിയലില്‍ മാരിമുത്തു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഗുണ ശേഖരന്‍ എന്ന കഥാപാത്രമായിരുന്നു സീരിയലില്‍ ചെയ്തത്. ശേഷം താരം എതിര്‍നീച്ചല്‍ മാരിമുത്തു എന്നാണ് അറിയപ്പെട്ടിരുന്നത്. ഗുണ ശേഖരന് ഡബ്ബ് ചെയ്യുമ്പോഴാണ് മാരിമുത്തു വിട പറഞ്ഞത്.

സീരിയലില്‍ നെഞ്ചില്‍ കൈവെച്ച്, ‘എനിക്കെന്തോ ആപത്ത് വരുന്നത് പോലെ തോന്നുന്നു. എന്തോ സംഭവിക്കും എന്ന ഭയം പോലെ’ എന്ന ഡയലോഗ് ആണ് പറഞ്ഞുകൊണ്ടിരുന്നത്. ഡയലോഗു പോലെ അച്ചട്ടായി താരത്തിനെ മരണം കവര്‍ന്നെടുത്തു.

‘നെഞ്ച് വല്ലാതെ വേദനിക്കുന്നു. മനസ്സിന്റെ വേദനയാണോ, ശരീരത്തിന്റെ വേദനയാണോ എന്നറിയില്ല. എന്തോ ആപത്തിന്റെ സൂചന നെഞ്ചുവേദനയിലൂടെ കാണിക്കുകയാണെന്ന് തോന്നുന്നു. എനിക്ക് വല്ലാതെ നെഞ്ചു വേദനിക്കുന്നു. ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് പോലെയുണ്ടോ. എനിക്കും അങ്ങനെ തോന്നുന്നു’ എന്നാണ് മാരിമുത്തു അവസാനമായി പറഞ്ഞ ആ ഡയലോഗ്.