മഞ്ഞയില്‍ കുളിച്ച് സുന്ദരിയായി മൃദുല! കുഞ്ഞൂട്ടനെ കൊണ്ടുപോയെന്ന് സങ്കടത്തോടെ യുവ

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് താരങ്ങള്‍. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ ഇരുവരും വിശേഷങ്ങളൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മൃദുലയുടെ ഏഴാംമാസത്തിലെ…

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് താരങ്ങള്‍. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ ഇരുവരും വിശേഷങ്ങളൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ മൃദുലയുടെ ഏഴാംമാസത്തിലെ കൂട്ടിക്കൊണ്ടുപോകല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ ലോകം കീഴടക്കിയിരിക്കുന്നത്. MRIDVA VLOGS എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുന്നത്.

ഇനി കുറച്ച് നാള്‍ മൃദുലയെ പിരിഞ്ഞ് കഴിയേണ്ടി വരുമെന്ന സങ്കടത്തിലാണ് യുവ. എന്റെ കുഞ്ഞൂട്ടനെ അവര്‍ കൊണ്ടുപോയി എന്ന് പറഞ്ഞാണ് യുവ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഗര്‍ഭിണിയായിരിക്കുന്ന മൃദുലയുടെ ഏഴാംമാസത്തെ ചടങ്ങിനു പിന്നാലെ മൃദുലയെ പ്രസവത്തിനായി വീട്ടുകാര്‍ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്.

വിവാഹത്തിന് യുവയുടെ വീട്ടുകാര്‍ സമ്മാനിച്ച മാംഗോ യെല്ലോ നിറത്തിലുള്ളസാരിയണിഞ്ഞായിരുന്നു മൃദുല സീമന്ത ചടങ്ങിനെത്തിയത്. യുവയുടെ മൂത്ത ചേച്ചിയുടെ പിറന്നാള്‍ കൂടിയായിരുന്നു അന്ന്. സര്‍വാഭരണ വിഭൂഷിതയായാണ് ചടങ്ങിനായി മൃദുല എത്തിയത്.

മൃദുല പോകാന്‍ തയ്യാറാകുന്നതും. വീട്ടില്‍ നിന്ന് ധാരാളം പലഹാരങ്ങള്‍ കൊണ്ടുവന്നതുമെല്ലാം വീഡിയോയിലുണ്ട്. പ്രസവത്തിന് ഇറങ്ങുന്ന യുവതികള്‍ തിരിഞ്ഞ് നോക്കാന്‍ പാടില്ലെന്നുണ്ടെന്നും അത് വളരെ സങ്കടമുള്ള കാര്യമാണന്നും യുവ പറയുമ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് മൃദുല ഒപ്പം നില്‍ക്കുന്നുണ്ട്. തിരിഞ്ഞു നോക്കാന്‍ പാടില്ലാത്തതിനാല്‍ വീഡിയോ കോള്‍ ചെയ്തു നേരെ നടന്നുപോകാന്‍ യുവ മൃദുലയോടു പറയുന്നുണ്ട്. അതാകുമ്പോള്‍ തിരിഞ്ഞു നോക്കുകയും വേണ്ടല്ലോ എന്ന് യുവ പറയുമ്പോള്‍ ചിരിച്ചു കൊണ്ട് മൃദുല മറുപടി പറയുന്നുമുണ്ട്.

അതേസമയം, താരങ്ങള്‍ക്ക് നല്ല ആരോഗ്യമുള്ള കുഞ്ഞ് പിറക്കട്ടെയെന്ന് ആരാധകര്‍ ആശംസിക്കുന്നുണ്ട്. അടുത്തിടെ ഇരുവരും തിരുവനന്തപുരത്തെ പുതിയ വീടിന്റെ പാലു കാച്ചലിന്റെ സന്തോഷവാര്‍ത്ത പങ്കുവെച്ചിരുന്നു. അതും സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.