മഞ്ജുവിനെ കുറിച്ചും വിവാഹ മോചനത്തിനെ കുറിച്ചും മനസ്സ് തുറന്ന് രമ ദേവി

നിരവധി ആരാധകരുള്ള നടിയാണ് മഞ്ജു വാര്യർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇന്ന് മലയാള സിനിമയുടെ ലേഡി  സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും…

നിരവധി ആരാധകരുള്ള നടിയാണ് മഞ്ജു വാര്യർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇന്ന് മലയാള സിനിമയുടെ ലേഡി  സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍.നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയത്.

ഗംഭീര സ്വീകരണമാണ് മഞ്ജു വാര്യർക്ക് തന്റെ തിരിച്ച് വരവിൽ മലയാള സിനിമയിൽ നിന്ന് ലഭിച്ചത്. ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയിരിക്കുകയാണ് താരം. എന്നാൽ  മഞ്ജു വാര്യർ ദിലീപ് വിവാഹ സമയത്തെ തന്റെ  ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി രമാ ദേവി. സല്ലാപം സിനിമയിൽ മഞ്ജുവും രമാ ദേവിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മഞ്ജുവിന്റെ വിവാഹത്തെ കുറിച്ചുള്ള ഓർമ്മകൾ രമ പങ്കുവെച്ചത്. ഒരിക്കൽ തനിക് ഒരു ഫോൺ കോൾ വന്നു, ചേച്ചി ഞാൻ മഞ്ജു ആണെന്ന് പറഞ്ഞു. എന്തുണ്ട് മഞ്ജു വിശേഷങ്ങൾ എന്ന് ഞാനും ചോദിച്ചു.

ഒരു വിശേഷം ഉണ്ട്, ദിലീപേട്ടനെ ഞാൻ വിവാഹം കഴിച്ചു. വൈകിട്ട് എല്ലാവര്ക്കും ഒരു റിസപ്ഷൻ ഉണ്ട്, ചേച്ചി കുടുംബ സമേതം വരണം എന്ന് മഞ്ജു പറഞ്ഞു. റിസപ്ഷന് ഞാനും ഭർത്താവും മകളും കൂടിയാണ് പോയത്. മഞ്ജുവിന്റെ വിവാഹ മോചനത്തെ കുറിച്ചും രമ സംസാരിച്ചു. വിവാഹ  മോചനം പല സ്ഥലത്തും നടക്കുന്നുണ്ട്. എന്നാൽ മഞ്ജു നടിയായത് കൊണ്ട് അത് പുറം ലോകം അറിഞ്ഞു. ഒട്ടുമിക്ക ഭർത്താക്കന്മാർക്കും ഭാര്യ തങ്ങളുടെ കീഴിൽ കഴിയണം എന്ന ഈഗോ ഉള്ളവർ ആണ്. തന്നെക്കാൾ തന്റെ ഭാര്യ ഉയരുന്നത് മിക്ക പുരുഷന്മാർക്കും ഇഷ്ട്ടമല്ല. ഈ കാരണത്തിൽ പല വിവാഹ മോചനങ്ങളും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. എന്നാൽ മഞ്ജു നടിയായത് കൊണ്ട് അത് പുറംമ ലോകം അറിഞ്ഞു എന്നുമാണ് രമ ദേവി പറയുന്നത്.