പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത കൊട്ടിയത്തെ റംസിയുടെ സഹോദരി അൻസി, ഭർത്താവിനെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കേസിന്റെ വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ യുവാവിനൊപ്പം നാട് വിട്ടിരുന്നു, മൂവാറ്റുപുഴയിൽ നിന്ന് ഇവരെ പോലീസ് കണ്ടെത്തി ഇരവിപുരം സ്റ്റേഷനിലെത്തിച്ചപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവെത്തിയെങ്കിലും കുഞ്ഞിനെ കാണേണ്ടെന്നും ഭർത്താവിനൊപ്പം പോകേണ്ടെന്നുമായിരുന്നു ആന്സിയുടെ നിലപാട്, എന്നാൽ പിന്നീട് ആന്സിയുടെ ഭർത്താവ് ആവശ്യപെട്ട പ്രകാരം ആൻസി തിരികെ വീട്ടിൽ എത്തുക ആയിരുന്നു, തന്റെ കുഞ്ഞ് പാലുകുടിക്കുന്ന സമയമാണ് അമ്മയില്ലാതെ അവൾക്ക് പറ്റില്ല എന്നാണ് ആന്സിയുടെ ഭർത്താവ് അന്ന് പറഞ്ഞിരുന്നത്, പിന്നീട് ആൻസി ഭർത്താവിനോട് മാപ്പ് ചോദിക്കുകയും ഇനി ഇങ്ങനെ ഉണ്ടാക്കില്ല എന്ന് പറയുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ആൻസി വീണ്ടും ഈ യുവാവിനൊപ്പം ഇറങ്ങി പോയി, ഇപ്പോൾ തന്റെ മക്കളെ കുറിച്ച് റംസിയുടെ പിതാവ് സംസാരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, ഞാൻ രണ്ടു പെണ്മക്കളെ വളർത്തി വലുതാക്കി, ഒരെണ്ണത്തിനെ ഒരുത്തൻ ചതിച്ചു, ഒടുവിൽ ആത്മാഭിമാനം കാരണം അവൾ ആത്മഹത്യാ ചെയ്തു, മറ്റൊരുത്തി ഒരുത്തനെ സ്നേഹിച്ചു, അവനെ തന്നെ വേണമെന്ന് വാശി പിടിച്ചു വിവാഹം കഴിപ്പിച്ചു, കുട്ടിയും കുടുംബവുമായി ജീവിക്കണ്ട അവൾ ഇപ്പോൾ ഒരുത്തനുമായി പോയിരിക്കുന്നു, ആദ്യം അവനുമായി പോയപ്പോൾ തിരികെ വിളിച്ച് കൊണ്ട് വന്നതാണ്, അവളിപ്പോൾ ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് വീണ്ടും പോയിരിക്കുന്നു, അവൾ അനുഭവിക്കും, ആ പയ്യന്റെ ശാപം അവർക്കുണ്ടാകും എന്നാണ് റംസിയുടെ പിതാവ് പറയുന്നത്.
അവൾ വേശിക്ക് തുല്യം; കണ്ടാൽ കല്ലെറിയണം”. എന്നാണ് തന്റെ ഇളയ മകളെ കുറിച്ച് റംസിയുടെ പിതാവ് പറയുന്നത്, അവളുടെ കല്യാണം നടത്തിയത് മൂലം ഉണ്ടായ കടം ഇതുവരെ മാറിയിട്ടില്ല, എന്റെ രണ്ടുമക്കളും എനിക്ക് നൽകിയത് തീരാ വേദനയാണ്, എന്നാണ് റംസിയുടെ പിതാവ് പറയുന്നത്, ക്യാമെറയുടെ മുന്നിൽ നിന്ന് പൊട്ടിക്കരയുന്ന റംസിയുടെ പിതാവിന്റെ ഈ വീഡിയോ ഏവരുടെയും കണ്ണ് നനക്കുകയാണ്, തന്റെ രണ്ടുപെൺമക്കളെ വളർത്തി എന്നത് മാത്രമാണ് ഈ പിതാവ് ചെയ്ത തെറ്റ്