ആ ഉപദേശത്തോട് യോജിക്കാന്‍ കഴിഞ്ഞില്ല… പക്ഷേ..!! സുദേവ് നായര്‍ പറയുന്നു

പൂനെ ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞിറങ്ങിയ സുദേവ് നായര്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്താണ് ഇന്ന് മലയാള സിനിമയിലെ തന്നെ അറിയപ്പെടുന്നൊരു നടനായി മാറിയത്. 2014 ല്‍ മൈ ലൈഫ്…

പൂനെ ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞിറങ്ങിയ സുദേവ് നായര്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്താണ് ഇന്ന് മലയാള സിനിമയിലെ തന്നെ അറിയപ്പെടുന്നൊരു നടനായി മാറിയത്. 2014 ല്‍ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെയാണ് നടന്‍ സുദേവ് നായര്‍ ചലച്ചിത്രരംഗത്ത് എത്തിയത്. ഇപ്പോഴിതാ വില്ലന്‍ വേഷങ്ങളിലും മറ്റും കേന്ദ്രകഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ നില്‍ക്കുന്ന റേഞ്ചായിരിക്കുകയാണ് സുദേവിന്. ആദ്യസിനിമക്ക് തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച സുദേവ് പിന്നീട് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി. ഭീഷ്മപര്‍വ്വം എന്ന സിനിമയില്‍ വില്ലനായിട്ടാണ് സുദേവ് എത്തിയത്.

ഇപ്പോഴിതാ ആ സിനിമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് പറയുകയാണ് സുദേവ്. നടന്റെ വാക്കുകളിലേക്ക്… സംവിധായകന്‍ അമല്‍ നീരദാണ് ഭീഷ്മയിലേക്ക് ക്ഷണിച്ചത്. അദ്ദേഹം വിളിച്ചപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കണമെന്നത് കുറെക്കാലത്തെ ആഗ്രഹമാണ്. മമ്മൂക്ക, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്കൊപ്പം

ഭീഷ്മയില്‍ ഒരുപാട് നല്ല അനുഭവങ്ങള്‍ ലഭിച്ചു,’ എന്നെ കാണാന്‍ മലയാളിയെപ്പോലെ ഇല്ല എന്നായിരുന്നു ആദ്യം ആളുകള്‍ പറഞ്ഞത്. മീശയൊക്കെ വെച്ച് കുറച്ചുകൂടെ മലയാളി ആകണം എന്ന് ചിലര്‍ ഉപദേശിച്ചു. എന്നാല്‍, എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. എന്റെ പേഴ്സണാലിറ്റിക്ക് അനുസരിച്ചുള്ള കഥാപാത്രം വരുമെന്നായിരുന്നു ഉള്ളില്‍. ഇപ്പോള്‍ മലയാളി ടച്ചില്ലാത്തത് നെഗറ്റീവായിട്ടല്ല, മറിച്ച് പോസിറ്റീവായിട്ടാണ് കാണുന്നത്,’ സുദേവ് കൂട്ടിച്ചേര്‍ത്തു.