റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ നടന്ന ഗുരുതര പിഴവ്; ജീവിതം വഴിമുട്ടി നടി സ്വാതി സതീഷ്

റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ നടന്ന ഗുരുതര പിഴവിന് ഇരയായി കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയ്ക്ക് ശേഷമെടുത്ത ഫോട്ടോകളില്‍ താരത്തെ തിരിച്ചറിയാനാകാത്തവിധം മാറിയിരിക്കുന്നത് കാണാം. ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വീക്കം കുറയുമെന്ന്…

റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ നടന്ന ഗുരുതര പിഴവിന് ഇരയായി കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയ്ക്ക് ശേഷമെടുത്ത ഫോട്ടോകളില്‍ താരത്തെ തിരിച്ചറിയാനാകാത്തവിധം മാറിയിരിക്കുന്നത് കാണാം. ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വീക്കം കുറയുമെന്ന് സ്വാതിയോട് ഡോക്ടര്‍ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഒരു പ്രക്രിയയില്‍ അത്തരമൊരു പ്രതികരണം വളരെ സാധാരണമാണ്. എന്നാല്‍ താരത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും വീക്കം കുറഞ്ഞിട്ടില്ല.

വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യത്തിലായെന്നും നടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ചികില്‍സ സംബന്ധിച്ച് അപൂര്‍ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് അവര്‍ ആരോപിച്ചു. നടി ഇപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. എഫ്ഐആര്‍ (തമിഴ് ചിത്രം), 6 ടു 6 (കന്നഡ ചിത്രം) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ടതാണ് നടി സ്വാതി. താരമിപ്പോള്‍ സ്വകാര്യ ആശുപത്രിയിലാണ് റൂട്ട് കനാല്‍ ചികിത്സയ്ക്ക് വിധേയയായത്.

നടപടിക്രമത്തിനിടെ അനസ്‌തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അവര്‍ ഇപ്പോള്‍ വീട്ടില്‍ സുഖം പ്രാപിച്ചുവരികയാണ്. പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് കന്നഡ ടിവി നടി ചേതന രാജ് മരിച്ചിരുന്നു.