രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ വൈശാഖ് തന്റെ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കുന്ന ഒരാൾ കൂടി ഭൂമിയിൽ ഉണ്ടായിരുന്നു

ഭാരതത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര ജവാൻ വൈശാഖിനെ കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വൈശാഖിന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരൻ.ആ സമയത്ത് വൈശാഖിനെ കുറിച്ച് വാർത്തകൾ വന്നപ്പോൾ കേട്ടത് എല്ലാം…

Vaishakh01

ഭാരതത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര ജവാൻ വൈശാഖിനെ കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വൈശാഖിന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരൻ.ആ സമയത്ത് വൈശാഖിനെ കുറിച്ച് വാർത്തകൾ വന്നപ്പോൾ കേട്ടത് എല്ലാം സത്യം ആകരുതേ എന്നായിരുന്നു ദൈവത്തോട് പ്രാർത്ഥിച്ചത് തന്നെ കേട്ട വിവരം ഒരിക്കലും ശരിയാകരുതേ എന്ന് മനസ്സിൽ വിചാരിച്ചിരുന്നു.ആ കൂട്ടത്തിൽ ഒരിക്കലും അവൻ ഉണ്ടാക്കല്ലേയെന്ന് ഓരോ നിമിഷം ഇടവിട്ട് കൊണ്ട് ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നുവെന്ന് വൈശാഖിന്റെ ഏറ്റവും അടുത്ത സുഹൃത്ത് മിഥുൻ പറയുന്നു.

 

vaishakh family
vaishakh family

അതെ പോലെ തന്നെ നാട്ടിൽ തന്നെയുള്ള ഒരു പെൺകുട്ടിയുമായി വൈശാഖ് സ്നേഹത്തിലായിരുന്നുവെന്നും ആ പെൺകുട്ടിയുമായി തന്നെ വിവാഹനിശ്ചയം നടത്തുവാൻ എല്ലാവരും തീരുമാനിച്ച സമയത്താണ് ഞങ്ങളുടെ കൂട്ടുക്കാരനെ വിധി തട്ടിയെടുത്തതെന്നും മിഥുൻ വ്യക്തമാക്കുന്നു.വൈശാഖിന്റെ കൂടെ തന്നെ ഒന്നിച്ച്  പഠിക്കുകയും അതെ പോലെ ഒരുമിച്ച് സൈന്യത്തിലക്കുള്ള പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്ത സുഹൃത്താണ് മിഥുൻ.നന്നേ ചെറുപ്പം മുതൽ തന്നെ ഇന്ത്യൻ ആർമിയിൽ ചേരണമെന്ന് ഏറ്റവും വലിയ ആഗ്രഹമായിരുന്നു.അതിന് വേണ്ടി തന്നെ ഒരു കഷ്ട്ടപാടുകൾ സഹിച്ചുവെന്ന് മിഥുൻ പറയുന്നു.ഇനി അടുത്ത വരവിൽ പെങ്ങളുടെ വിവാഹം നടത്തണമെന്നയായിരുന്നു വൈശാഖ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതെന്ന് സുഹൃത്ത് പറയുന്നു.

Vaishakh 1
Vaishakh 1

ജമ്മു കാശ്മീരിൽ വൈശാഖ്  ഉൾപ്പെടെ ഏഴ് പേർ അടങ്ങുന്ന സംഘമായിരുന്നു തീവ്രവാദികളുമായി വളരെ ശക്തമായി തന്നെ ഏറ്റുമുട്ടിയത്.ഈ കൂട്ടത്തിൽ അഞ്ചു പേരാണ് രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞത്.അതെ  പോലെ ഈ കൂട്ടത്തിൽ രണ്ട് സൈനികർക്ക് വളരെ ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു.മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ പൂഞ്ചിലെ സേവനം തീരുവാൻ ഇനി വെറും രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോളായിരുന്നു ഈ യുവ സൈനികന് ജീവൻ വെടിയേണ്ടി വന്നത്.ഈ സെക്റ്ററിൽ 2004ലെ ഏറ്റവും വലിയ അക്രമണത്തിന്  ശേഷം ഇങ്ങനെയൊരു ഭീകരമായ ആക്രമണം ഉണ്ടാകുന്നത് പതിനേഴ് വർഷത്തിന് ശേഷമാണ്.