അമ്മ പണിയെടുത്ത പാടം, അമ്മയുടെ സ്വന്തം പേരിലാക്കിയ ഈ നടനല്ലേ മാസ്സ്!!

പ്രേക്ഷകരുടെ ഇഷ്ട പരമ്പര മറിമായത്തിലൂടെ എല്ലാവരേയും ചിരിപ്പിക്കാന്‍ എത്തിയ താരമായിരുന്നു ഉണ്ണിരാജ. മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്നപ്പോഴും ഉണ്ണിരാജയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഓപ്പറേഷന്‍ ജാവയിലെ അഖിലേഷേട്ടനായി വന്ന ഇദ്ദേഹത്തെ എങ്ങനെ…

പ്രേക്ഷകരുടെ ഇഷ്ട പരമ്പര മറിമായത്തിലൂടെ എല്ലാവരേയും ചിരിപ്പിക്കാന്‍ എത്തിയ താരമായിരുന്നു ഉണ്ണിരാജ. മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്നപ്പോഴും ഉണ്ണിരാജയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഓപ്പറേഷന്‍ ജാവയിലെ അഖിലേഷേട്ടനായി വന്ന ഇദ്ദേഹത്തെ എങ്ങനെ നമുക്ക് മറക്കാന്‍ കഴിയും. ഒറ്റ സീന്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആരാധകരെ ഒരുപാട് ചിരിപ്പിച്ച അദ്ദേഹം ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ആളാണ്. മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍ നിന്നും അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരികെവന്നതാണ് ഉണ്ണിരാജ. ഇപ്പോഴിതാ താരം താന്‍ അമ്മയ്ക്ക് നല്‍കിയ സമ്മാനത്തെ കുറിച്ച് പറയുകയാണ്.

താരത്തിന്റെ വാക്കുകളിലേക്ക്…

അപകടം കാരണം എനിക്ക് ചില നഷ്ടങ്ങളുണ്ടായി. ‘തിങ്കളാഴ്ച നിശ്ചയം’ സംവിധാനം ചെയ്ത  സര്‍ ഒരു ചിത്രത്തില്‍ നല്ല ഒരു കഥാപാത്രം ചെയ്യാന്‍ വിളിച്ചിരുന്നു. പക്ഷെ അത് ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റു ചില ചിത്രങ്ങളും ഇതിനിടയില്‍ വന്നിരുന്നു. പക്ഷേ എല്ലാം നല്ലതിന് എന്ന ചിന്താഗതിക്കാരനാണ് ഞാന്‍. ജോലിചെയ്ത പണം കൊണ്ട് ഞാന്‍ എന്റെ അമ്മയ്ക്കായി മൂന്നു കണ്ടം വാങ്ങിയിരുന്നു. എന്റെ അമ്മ ഓമനയമ്മ മറ്റുള്ളവരുടെ കണ്ടങ്ങളില്‍ പണിയെടുത്താണ് ഞങ്ങളെ പോറ്റിവളര്‍ത്തിയത്. എന്റെ അച്ഛന്‍ ചൂരിക്കാടന്‍ കണ്ണന്‍ നായര്‍ മരിച്ചിട്ട് മൂന്നുവര്‍ഷമായി. ഇനി അമ്മയെ മറ്റുള്ളവരുടെ പറമ്പില്‍ പണിയെടുക്കാന്‍ വിടരുത് എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.

ഈ പാടങ്ങളില്‍ പണിയെടുത്തിട്ടുണ്ടെന്ന് അത് വാങ്ങിക്കഴിഞ്ഞാണ് അമ്മ പറയുന്നത്. അങ്ങനെ അമ്മ പണിയെടുത്ത കണ്ടം തന്നെ അമ്മയ്ക്ക് വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത് സംതൃപ്തിയായി. അമ്മയുടെ സന്തോഷമാണ് എന്റെ സന്തോഷം. ഇപ്പൊ അമ്മ മുഴുവന്‍ സമയവും ആ കണ്ടത്തിലാണ്. സുഖമില്ലാതെ കിടക്കുന്ന സമയത്ത് ഞാന്‍ എന്റെ കണ്ടത്തില്‍ പോയിരിക്കും. അവിടുത്തെ കാറ്റ് കൊള്ളുമ്പോള്‍ പകുതി അസുഖം പമ്പ കടക്കും എന്നും ഈ നിഷ്‌കളങ്കനായ നാട്ടുംപുറത്ത് കാരന്‍ പറയുന്നു.