മമ്മൂക്ക നിസ്‌കാരത്തിന് മുടക്കം വരുത്തില്ല,പള്ളി ഇല്ലാത്ത സ്ഥലങ്ങളില്‍ കാരവനില്‍ നിസ്‌കരിക്കും!! ലാലേട്ടന്റെ കൂടെ ആണെങ്കില്‍ പേടിയുണ്ടാവില്ല

മലയാളത്തിന്റെ താരരാജാക്കന്മാരാണ് രണ്ട് ബിഗ് എമ്മുകള്‍, മോഹന്‍ലാലും മമ്മൂട്ടിയും. യുവതലമുറകള്‍ മാറിമാറി വന്നിട്ടും മഹാരഥന്മാര്‍ അവിടെ തന്നെയുണ്ട്. ഇപ്പോഴിതാ താരരാജാക്കന്മാരുടെ അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ വിനോദ് മംഗലത്ത്.

മമ്മൂക്കയുടെത് വെട്ടിത്തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ്. സ്‌നേഹമുള്ളവരെയെ വഴക്ക് പറയാറുള്ളൂ. അല്ലെങ്കില്‍ ഒന്ന് നോക്കിയിട്ട് പോവും. അടുപ്പമുള്ളിടത്ത് മാത്രമേ അധികാരം കാണിക്കാറുള്ളൂ. വീട്ടിലെ ആളെപ്പോലെ, പുറത്ത് തട്ടിയിട്ട് പോട്ടെ എന്ന് പറഞ്ഞ് പോവും.

മാത്രമല്ല, ദിനചര്യകള്‍ ഒന്നും മുടക്കാത്ത ആളാണ്. രാവിലെ എണീറ്റ് നിസ്‌കാരം ചെയ്യും. ഇപ്പോഴും നിസ്‌കാരം മുടക്കാത്ത ആളു തന്നെയാണ് അദ്ദേഹം. അത്തരം കാര്യങ്ങള്‍ കൃത്യമായി ചെയ്യും. വെള്ളിയാഴ്ചകളില്‍ ഷൂട്ട് നടക്കുന്നിടത്തെ അടുത്തുള്ള പള്ളിയില്‍ പോവാറുണ്ട്. പള്ളി ഇല്ലാത്ത സ്ഥലമാണെങ്കില്‍ കാരവനില്‍ നിസ്‌കരിക്കാറുണ്ടെന്നും വിനോദ് പറഞ്ഞു.

എല്ലാത്തരത്തിലും നമുക്ക് ഭയങ്കര ബഹുമാനിക്കാവുന്ന ആളാണ് ലാലേട്ടന്‍ എന്ന് വിനോദ് പറയുന്നു. നമുക്ക് യാതൊരു ടെന്‍ഷനും ഉണ്ടാവില്ല. ഒരു അബന്ധം വന്നാല്‍ പോലും നമ്മളെ കൂളാക്കുന്നയാളാണ്. പേടിക്കാതെ കൂടെ വര്‍ക്ക് ചെയ്യാനാവും. മമ്മൂക്കയോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഉള്ളില്‍ പേടി ഉണ്ടാകും, പക്ഷെ ലാല്‍ സര്‍ അങ്ങനെ അല്ലെന്നും വിനോദ് പറഞ്ഞു.
Mohanlal
ലാലേട്ടനെ പേടിക്കുകയേ വേണ്ട. ഒന്നിലും ഒരു നിര്‍ബന്ധവും ഇല്ലാത്തയാളാണ്. ഒരു തരത്തിലും പ്രൊഡക്ഷന്‍ കൈകാര്യം ചെയ്യുന്ന ആള്‍ക്ക് വിഷമം ഉണ്ടാവുന്ന ഒരു കാര്യവും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.