സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ചു താൻ പറഞ്ഞുവെന്ന തരത്തിൽ വരുന്ന വാർത്തകൾ വ്യാജമെന്നു നടി പത്മപ്രിയ.കിടക്ക പങ്കിട്ടത്കൊണ്ടല്ല എനിക്ക് ബോളിവുഡിൽ അവസരം ലഭിച്ചത് ! വെളിപ്പെടുത്തലുമായി പത്മപ്രിയ്യ. ഏവരും ആഗ്രഹിക്കുന്ന ഒരു അവസായമാണ് ബോളിവുഡിൽ ഒരു സിനിമ ചെയ്യുക എന്നതു. ആ ഭാഗ്യം ഞാൻ തേടി പോയതല്ല, എന്റ അഭിനയ മികവ് കൊണ്ട് എന്നെ തേടി വന്നതാണ്. കേരളവും മലയാള സിനിമാരംഗവും എനിക്കു സ്വന്തം വീട് പോലെയാണ്. പ്രേക്ഷകരും സർക്കാരും സിനിമാരംഗത്തുള്ള സഹപ്രവർത്തകരുമെല്ലാം എന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിന് എനിക്ക് ഇരയാകേണ്ടി വന്നിട്ടില്ല.
ഞാൻ പറഞ്ഞതായി മാധ്യമങ്ങളിൽ വരുന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. ഒരു നടി എന്ന നിലയിൽ എന്റെ കഴിവു കൊണ്ടും സിനിമാരംഗത്തെ സഹപ്രവർത്തകരിൽ നിന്നുള്ള ബഹുമാനം കൊണ്ടും മാത്രമാണ് എനിക്ക് അവസരങ്ങൾ ലഭിച്ചത്.
ഇത്തരം മാപ്പർഹിക്കാത്ത ഒരു അതിക്രമം സഹിക്കേണ്ടിവന്നവർ ആരായാലും ഇതിനെതിരേ ശബ്ദമുയർത്തിയേ പറ്റൂ. എന്റേതല്ലാത്ത, ഞാൻ അനുഭവിക്കാത്ത ഒരു കാര്യം സാക്ഷ്യപ്പെടുത്താൻ എനിക്കാവില്ല. അതുകൊണ്ട് മാധ്യമങ്ങളിൽ വന്ന വാർത്തയിൽ പ്രതിഫലിച്ചത് വിഷയത്തിലുള്ള എന്റെ നിലപാടല്ല. അത് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ അതിൽ നിന്ന് പിന്തിരിയണം- പദ്മപ്രിയ പറയുന്നു. എന്റ സഹപ്രേവര്തകര്ക്ക് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതായി വാർത്തകൾ വരുന്നുണ്ട്. അത് ചിലപ്പോൾ അവർക്കു നേരിടേണ്ടി വന്ന ദുരനുഭവംമാകാം.
ഇന്ത്യൻ സിനിമയിലെ മൊത്തം അവസ്ഥയെക്കുറിച്ചുള്ള പൊതുവായ ഒരു അഭിപ്രായമാണ് ഞാൻ നടത്തിയത്. ഒരു സിനിമാ പ്രവർത്തക എന്ന നിലയിൽ, കാസ്റ്റിങ് കൗച്ച് പോലുള്ള പ്രവണതകൾക്ക് വിധേയരാകേണ്ടിവന്നുവെന്ന് പറയുന്നവർക്കും അതിന് വിധേയരാവാൻ സാധ്യതയുള്ളവർക്കും, അവർ ആണുങ്ങളായാലും പെണ്ണുങ്ങളായാലും ശരി, അവർക്ക് പിന്നിൽ തന്നെ താൻ നിലയുറപ്പിക്കുമെന്നും പദ്മപ്രിയ പറയുന്നു.
കാസ്റ്റിംഗ് കൗച്ച് സിനിമയിൽ നിലനിക്കുന്ന ഒരു പ്രവണതയാണെന്നാണ് പൊതുവെയുള്ള നിഗമനം നിരവതി ആർട്ടിസ്റ്റുകൾ ഏതു ശെരിയാണെന്നു സമ്മതിക്കുന്നു. പക്ഷെ പത്മപ്രിയ തനിക്കു അത്തരത്തിൽ ഒരു അനുഭവവും ഉണ്ടായിട്ടില്ല എന്നാണ് വെളിപ്പെടുത്തുന്നത്. വാർത്തകൾ വളച്ചൊടിച്ചു വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയരുതെന്നും പത്മപ്രിയ ചൂണ്ടികാട്ടുന്നു.