അച്ഛന്‍ മരിച്ചിട്ടില്ല എന്നുതന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.കലാഭവന്‍ മണി യാത്രയായിട്ട് മൂന്നാണ്ടുകള്‍ തികയുമ്പോൾ…

മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണി യാത്രയായിട്ട് മൂന്നാണ്ടുകള്‍ തികയുന്നു. അവിചാരിതമായ മണിയുടെ വിയോഗം അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് നല്‍കിയത് നികത്താന്‍ കഴിയാത്ത ശൂന്യത. മണിയുടെ വീട്ടുകാരുടെ നാട്ടുകാരും ഒപ്പം പ്രേക്ഷകരും ഒരു പോലെ വേദനിക്കുന്നുണ്ട് ആ…

മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണി യാത്രയായിട്ട് മൂന്നാണ്ടുകള്‍ തികയുന്നു. അവിചാരിതമായ മണിയുടെ വിയോഗം അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് നല്‍കിയത് നികത്താന്‍ കഴിയാത്ത ശൂന്യത. മണിയുടെ വീട്ടുകാരുടെ നാട്ടുകാരും ഒപ്പം പ്രേക്ഷകരും ഒരു പോലെ വേദനിക്കുന്നുണ്ട് ആ അഭാവം. അച്ഛന്‍ മരിച്ചിട്ടില്ല എന്നുതന്നെ വിശ്വസിക്കാനാണ് തനിക്കിഷ്‌ടമെന്ന് പറയുകയാണ് മണിയുടെ മകള്‍ ശ്രീലക്ഷ്‌മിയും. ഒരു പ്രമുഖ മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ പ്രിയപ്പെട്ട അച്ഛനെക്കുറിച്ച് ശ്രീലക്ഷ്‌മി മനസ്സ് തുറന്നത്.

അച്ഛന്‍ മരിച്ചെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങള്‍ക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാ സ് പരീക്ഷ തുടങ്ങാന്‍ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. പരീക്ഷയ്‌ക്കു മുൻപ് ഒരുദിവസം അച്ഛന്‍ എന്നെ വിളിച്ചിരുത്തി പറഞ്ഞു; അച്ഛനാെണങ്കില്‍ പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല. പത്താം ക്ലാസില്‍ കോപ്പിയടിച്ചിട്ടും ജയിച്ചില്ല. ‘മോന്‍’ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച്‌ ഡോക്ടറാകണം. ചാലക്കുടിയില്‍ അച്ഛനൊരു ആശുപത്രി കെട്ടിത്തരും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം.

അച്ഛന്‍ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആണ്‍കുട്ടികളെപ്പോലെ നിനക്ക് നല്ല ധൈര്യം വേണം, കാര്യപ്രാപ്‌തി വേണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കി നടത്താന്‍ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛന്‍ എ ന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്. ഇപ്പോഴാണ് അച്ഛന്‍ അന്നു പറഞ്ഞതിന്റെ പൊരുള്‍ മനസിലാകുന്നത്.

ചാലക്കുടിയില്ലാതെ അച്ഛന് ഒന്നുമുണ്ടായിരുന്നില്ല. അതുപോലെ തന്നെ ചാലക്കുടിക്കാരും. അച്ഛന്‍ വരുന്ന ദിവസങ്ങളിലൊക്കെ കൂട്ടുകാര്‍ക്ക് ഉത്സവമായിരിക്കും. ഇപ്പോള്‍ ആളനക്കം പോലുമില്ല. കണ്ണമ്ബുഴ ഭഗവതിക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞതേയുള്ളു. അച്ഛന്‍ ഇല്ലാത്ത രണ്ടാമത്തെ ഉത്സവം. അച്ഛനുണ്ടായിരുന്നപ്പോള്‍ ചേനത്തുനാട്ടില്‍ നിന്ന് താലം പോകുമായിരുന്നു. മണിത്താലം എന്നാണു ആള്‍ക്കാരൊക്കെ പറഞ്ഞിരുന്നത്. അത്രയ്ക്കും ആഘോഷമായിട്ടായിരുന്നു ആ താലം പോകുന്നത്. രണ്ടു കൊല്ലമായി ചേനത്തുനാട്ടില്‍ നി ന്ന് താലം പോയിട്ട്. ഒന്നിനും ഒരു ഉത്സാഹമില്ലെന്നാണ് അച്ഛന്റെ കൂട്ടുകാരൊക്കെ പറയുന്നത്.

അച്ഛന്‍ നന്നായി പടം വരയ്‌ക്കുമായിരുന്നു. അത് അധികമാര്‍ക്കും അറിഞ്ഞുകൂടാ ഞങ്ങള്‍ വീട്ടിലുള്ളവര്‍ക്കല്ലാതെ. അച്ഛന്റെ പടത്തിന് നല്ല ഒറിജിനാലിറ്റിയുണ്ടായിരുന്നു. ഒരാള്‍ തൊട്ടുമുന്നില്‍ വന്നു നില്‍ക്കുന്നതുപോലെ തോന്നും ആ പടങ്ങള്‍ കണ്ടാല്‍. ഒഴിവുവേളകളിലായിരുന്നു അച്ഛന്റെ ഈ കലാപ്രവര്‍ത്തനം.കാറ്റു വീശുമ്ബോള്‍, മുറിക്കുളളില്‍ അച്ഛന്റെ ചിരിക്കുന്ന ചിത്രങ്ങള്‍ കാണുമ്ബോള്‍ തോന്നും. അച്ഛന്‍ എങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട്, എന്റെ അച്ഛന്‍. അച്ഛന്റെ ബ ലികുടീരത്തിനടുത്തിരിക്കുമ്ബോള്‍ ഒരു പ്രത്യേകതരം കാറ്റു വരും. ആ കാറ്റിന് അച്ഛന്റെ മണമായിരിക്കും. അച്ഛന് പെര്‍ഫ്യൂമുകള്‍ വളരെ ഇഷ്ടമായിരുന്നു. അച്ഛന്‍ അടുത്തു വ രുമ്ബോള്‍ നല്ല മണമായിരിക്കും. ആ മണമാണ് ചില സമയത്തെ കാറ്റിന്.കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നാം. എങ്കിലും സത്യമാണ് ഞങ്ങള്‍ ഇപ്പോഴും അച്ഛന്റെ ശബ്ദം കേള്‍ക്കാറുണ്ട്. ചിലപ്പോള്‍ ചിരി കേള്‍ക്കും. ചിലപ്പോള്‍ ഞങ്ങളെ പേരെടുത്ത് വിളിക്കും. ഞങ്ങള്‍ വിളി കേള്‍ക്കും. അച്ഛനല്ലാതെ ആരാണ് ആ സ്വരത്തില്‍ ഞങ്ങളെ വിളിക്കുന്നത്.ഇപ്പോഴും അച്ഛൻ ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്.