3 മുതല്‍ 30 വരെ പ്രായമുള്ള 13 കുട്ടികളെ വര്‍ഷങ്ങളോളം തടവിലിട്ട് പീഡിപ്പിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

വര്‍ഷങ്ങളോളം 3 മുതല്‍ 30 വയസ്സുവരെ പ്രായമുള്ള കുട്ടികളെ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചതിന് ദമ്ബതികള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ മാതാപിതാക്കള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്ന ടര്‍പിനുമാണ് 14 കുറ്റങ്ങളും സമ്മതിച്ച്‌ കോടതിയില്‍ മൊഴി നല്‍കിയത്. രാജ്യാന്തര തലത്തില്‍ ഏറെ…

വര്‍ഷങ്ങളോളം 3 മുതല്‍ 30 വയസ്സുവരെ പ്രായമുള്ള കുട്ടികളെ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചതിന് ദമ്ബതികള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ മാതാപിതാക്കള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്ന ടര്‍പിനുമാണ് 14 കുറ്റങ്ങളും സമ്മതിച്ച്‌ കോടതിയില്‍ മൊഴി നല്‍കിയത്. രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു  ഇത്.

തന്റെ അഭിഭാഷകവൃത്തിയിലെ ഏറ്റവും മോശമായ കേസുകളില്‍ ഒന്നാണിതെന്നും മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചതില്‍ ഏറെ സന്തേഷമുണ്ടെന്നും പ്രോസിക്യൂട്ടര്‍ മൈക്കിള്‍ ഹെസ്റ്റ്‌റിന്‍ പറഞ്ഞു. ഇതു കുട്ടികളെ കോടതി വിചാരണയില്‍ നിന്നു രക്ഷിക്കാന്‍ സഹായിക്കും.

ജീവപര്യന്തം ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ മൊഴി നല്‍കുന്നത് ഒരുപക്ഷേ അവര്‍ക്ക് മാനസിക പീഡനമായി തോന്നാമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിലാണ് കേസിന്റെ വിധി പറയാന്‍ കോടതി നിശ്ചയിച്ചിരിക്കുന്നത്.

ഇവര്‍ തടവില്‍ പാര്‍പ്പിച്ചത് 30 വയസ്സുള്ള മൂത്ത മകന്‍ മുതല്‍ 3 വയസ്സുള്ള ഇളയ കുട്ടിയെ വരെയാണ് . പെരിസിലെ ആ ‘പേത്ര ഭവനത്തില്‍’ നിന്നു 17-കാരി ജോര്‍ദന്‍ സെല്‍ഫോണിലൂടെ പൊലീസിനെ വിവരമറിയിച്ച ശേഷം ജനാല വഴി രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന ഈ കഥ പുറംലോകം അറിയുന്നത്