കവിയൂർ പൊന്നമ്മ. മലയാള സിനിമയുടെ തന്നെ ‘അമ്മ. നിരവധി താരങ്ങളുടെ ‘അമ്മ വേഷം ചെയ്യാൻ ഭാഗ്യം ലഭിച്ച മലയാളത്തിലെ ഏക നടി. അത് കൊണ്ട് തന്നെ പ്രേഷകരുടെ മനസിലും അമ്മയുടെ സ്ഥാനം നേടാൻ കവിയൂർ പൊന്നമ്മക്ക് അതികം പാടുപെടേണ്ടി വന്നില്ല. ഇപ്പോൾ താരം തനിക്ക് പണ്ട് സിനിമയിൽ നിന്നും ഉണ്ടായ ഒരു തുറന്നു പറഞ്ഞു.
ഷൂട്ടിങ്ങിനും മറ്റുമായി ഞാൻ ചെന്നൈയില്‍ ചെന്നാല്‍ സ്ഥിരമായി താമസിക്കുന്ന ഒരു ഹോട്ടലുണ്ട്. ഗായിക കവിയൂര്‍ രേവമ്മയുടെ ഒരു ബന്ധുവിന്റെ ആയിരുന്നു ആ ഹോട്ടല്‍. അന്നും ഞാൻ ഒരു സിനിമയുടെ ഷൂട്ടിങ്ങിനായാണ് ചെന്നൈയിൽ പോയത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ ഒരു ദിവസം ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവ് വന്നു പറഞ്ഞു ഇന്ന് മുതല്‍ നമുക്ക് എന്റെ ഓഫീസിലേക്ക് താമസം മാറാമെന്ന്. ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് പറ്റില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. അതെന്താ പൊന്നമ്മ അങ്ങനെ പറഞ്ഞത്? അയാൾ ചോദിച്ചു. എനിക്ക് പറ്റില്ല അത്ര തന്നെ. ഞാനും വിട്ടുകൊടുത്തില്ല. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെ. അയാൾ വിടാൻ ഉദ്ദേശമില്ലായിരുന്നു. ഞാന്‍ പറഞ്ഞു, വൈജയന്തിമാല പറയില്ലായിരിക്കാം, പക്ഷേ ഞാന്‍ പറയും. അപ്പോഴേക്കും അദ്ദേഹം പിന്തിരിഞ്ഞു. പിന്നീട് ഒരിക്കലും ആരില്‍ നിന്നും അങ്ങനെയൊരു മോശ അനുഭവം ഉണ്ടായിട്ടില്ല.
എന്ത് സഹിച്ചിട്ടാണെങ്കിലും ത്യജിച്ചിട്ടാണെങ്കിലും സിനിമയില്‍ കയറിപ്പയറ്റണമെന്ന് അതിയായി ആഗ്രഹിക്കുന്നവർക്കാണ് ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നത്. അല്ലാതെ സിനിമയിൽ അഭിനയിക്കുന്നവർ എല്ലാം ഇങ്ങനെ ഉള്ളവർ അല്ല. ഏതൊരു ജോലിയിലും മോശ വശങ്ങൾ ഉണ്ടാകും. അല്ലാതെ സിനിമയിൽ ഇതൊക്കെ കുടുതലാണെന്നോ അല്ലെങ്കിൽ സിനിമയിൽ അഭിനയിക്കുന്നവരൊക്കെ ഇങ്ങനാണെന്നോ ചിന്തിക്കുന്നതാണ് തെറ്റ്.