ഇരട്ടക്കൊലപാതകത്തിന്റെ മുറിവുകളോടെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്തിന്റെയും സഹോദരിമാര്‍ പരീക്ഷയെഴുതി

കേരളത്തില്‍ നടക്കുന്ന നരഹത്യക്ക് ഒരിക്കലും എത്ര കിട്ടിയാലും പഠിക്കാത്ത മലയാളിക്ക് എന്നും നൊമ്പരമാകുകയാണ് രാഷ്ട്രീയ കൊലപാതങ്ങളും പിന്നീട് അത് വരുത്തി വെക്കുന്ന നഷ്ടങ്ങളും. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും ശരത്തിന്റെ സഹോദരി അമൃതയും കണ്ണീരുണങ്ങാത്ത  പരീക്ഷയെഴുതാനെത്തി. കൃഷ്ണപ്രിയ  പെരിയ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ…

കേരളത്തില്‍ നടക്കുന്ന നരഹത്യക്ക് ഒരിക്കലും എത്ര കിട്ടിയാലും പഠിക്കാത്ത മലയാളിക്ക് എന്നും നൊമ്പരമാകുകയാണ് രാഷ്ട്രീയ കൊലപാതങ്ങളും പിന്നീട് അത് വരുത്തി വെക്കുന്ന നഷ്ടങ്ങളും. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും ശരത്തിന്റെ സഹോദരി അമൃതയും കണ്ണീരുണങ്ങാത്ത  പരീക്ഷയെഴുതാനെത്തി. കൃഷ്ണപ്രിയ  പെരിയ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ്.

അംബേദ്കർ കോളജിലെ അവസാനവർഷ ഡിഗ്രി വിദ്യാർഥിയാണ് അമൃത.ശരത്തായിരുന്നു രാത്രിയും പുലർച്ചെയും അമൃതയെ വിളിച്ചുണർത്തി പഠിപ്പിക്കുന്നത്. അമൃതയെ പരീക്ഷയ്ക്ക് വേണ്ടി ശരത്ത് പരിശീലിപ്പിച്ചിരുന്നു. പെരിയ കൊലപാതകത്തിലൂടെ ഇല്ലാതായത് രണ്ടു കുടുംബത്തിന്റെയും അവസാനപ്രതീക്ഷകളാണ്.

പെരിയയിലെ നാട്ടുകാരും അധ്യാപകരും സുഹൃത്തുക്കളും  തോറ്റുകൊടുക്കാൻ മനസില്ലാത്ത ഇൗ സഹോദരിമാരെ ഒന്നടങ്കം പിന്തുണയ്ക്കുകയാണ്.കൊലയിലൂടെ അവസാനിപ്പിച്ചത്  പഠിക്കാൻ മിടുക്കരായ സഹോദരിമാരെ കഴിയും വിധം പഠിപ്പിക്കുക എന്ന ചേട്ടന്മാരുടെ   സ്വപ്നത്തെ കൂടിയായിരുന്നു.