ചെന്നൈ: ചെന്നൈയിൽ 1952 മുതല്‍ താമസമാക്കിയ ഗുപ്ത, ശ്രീലത എന്ന തെലുങ്കു ദമ്പതികള്‍ ഒരു കിലോ അരിമാവ് വാങ്ങിയാല്‍ ഒരു കുടം വെള്ളം സൗജന്യം എന്ന രീതിയില്‍ ബിസിനസ് പൊടിപൊടിക്കുന്നത്. കടയിലേക്ക് ആളുകളെ എത്തിക്കാന്‍ പുതിയ വഴി തേടിയിരിക്കുകയാണ് ഇവര്‍.
ഇതോടെ അരിമാവ് കടയ്ക്ക് മുന്നില്‍ തിരക്കേറുകയാണ്. വരൾച്ച കനത്തതോടെയാണ് 40 വര്‍ഷമായി നടത്തി വരുന്ന സ്ഥാപനത്തിൽ കച്ചവടം പ്രതിസന്ധിയിലായത് . ജോലിക്കാര്‍ രണ്ട് മണിക്കൂര്‍ വരെ താമസിച്ചാണ് വെള്ളമില്ലാത്തതിനാല്‍ എത്തിയിരുന്നത്.
വാട്ടര്‍ടാങ്കറില്‍ നിന്ന് ആഴ്ചയില്‍ രണ്ട് തവണ വെള്ളം വാങ്ങിക്കും. ദിവസേന 2000 ലിറ്ററേ അരി അരയ്ക്കാന്‍ മറ്റും ആവശ്യമുള്ളൂ. 12000 ലിറ്റര്‍ ലഭിക്കും. ബാക്കിവരുന്ന 6000 ലിറ്ററാണ് വിതരണം ചെയ്യുന്നത്. 35 രൂപയാണ് ഒരു കിലോ അരിമാവിന് വാങ്ങിക്കുന്നത്.
25 ശതമാനത്തോളം ലാഭമുണ്ട്. മൂന്ന് രൂപയേ വെള്ളത്തിനായി ചിലവ് വരുന്നുള്ളു. 200 കിലോ മാവ് വരെ ഒരു ദിവസം വിറ്റുപോകും. ഒരു സേവനം കൂടിയാകുമല്ലോ ഇങ്ങനെ ചെയ്യുന്നത്. ദമ്പതികള്‍ പറയുന്നു.