കല്യാണവീട് മരണവീടായി മാറാൻ വേണ്ടി വന്നത് മിനിറ്റുകൾ മാത്രം

കല്യാണവീട് മരണവീടായി മാറാൻ വേണ്ടി വന്നത് മണിക്കൂറുകൾ മാത്രം. എല്ലാവിധ ആർഭാടങ്ങളോടുകൂടി ആഘോഷം അലയടിച്ചുകോടിരുന്ന കല്യാണവീടിനെ തേടിയെത്തിയത് രണ്ടു മരണ വാർത്ത. മകളുടെ മകന്റെ കല്യാണം ആർഭാട പൂർവം നടന്നതിനുശേഷം ആഘോഷങ്ങളിൽ പങ്കെടുത്ത് മകനും…

കല്യാണവീട് മരണവീടായി മാറാൻ വേണ്ടി വന്നത് മണിക്കൂറുകൾ മാത്രം. എല്ലാവിധ ആർഭാടങ്ങളോടുകൂടി ആഘോഷം അലയടിച്ചുകോടിരുന്ന കല്യാണവീടിനെ തേടിയെത്തിയത് രണ്ടു മരണ വാർത്ത. മകളുടെ മകന്റെ കല്യാണം ആർഭാട പൂർവം നടന്നതിനുശേഷം ആഘോഷങ്ങളിൽ പങ്കെടുത്ത് മകനും കുടുംബത്തിനൊപ്പവും തന്റെ വീട്ടിലേക്ക് മടങ്ങും വഴിയാണ് കാസർഗോഡ് പൊയിനാച്ചി പറമ്പിൽ ജീപ്പ് മറിഞ്ഞു ബേത്തൂർപ്പാറ പള്ളഞ്ചിമൂലയിലെ ശാരദ മരണത്തിലേക്ക് യാത്രയായത്. ഇത്രനേരവും ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന തന്റെ പ്രിയപെട്ടവരുടെ മരണവാർത്ത കല്യാണവീട്ടിൽ ആർക്കും പെട്ടന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

കന്നുകാലി ഫേം നടത്തിവരുകയായിരുന്ന മകന്റെ കൂടെ ആയിരുന്നു ശാരദയുടെ താമസം. അത് കൊണ്ട് തന്നെ വിവാഹം നടന്നു വധു വരന്മാരെ വീട്ടിലെത്തിച്ചു സൽക്കാരത്തിനുശേഷം സന്ധ്യക്കുതന്നെ ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ യാത്രാമധ്യേ നിയന്ത്രണം തെറ്റി വന്ന കാർ ഇവരുടെ ജീപ്പിനെ ഇടിക്കുകയും ജീപ്പ് നിയന്ത്രണം വിട്ട് താഴച്ചിലേക്ക് വീഴുകയുമായിരുന്നു. അപകടവിവരം അറിഞ്ഞു വിവാഹവീട്ടിൽ ഉണ്ടായിരുന്ന ബന്ധുക്കാൻ പെട്ടന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശാരദയുടെയും മകന്റെയും മരണവർത്തയായിരുന്നു അവരെ കാത്തിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും.