കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ. കോഴിക്കോട്കെ എസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴി ആയത് കൊണ്ട് സംഭവം പൊതുജനങ്ങളുടെ കണ്ണിൽ പെടാൻ സമയം എടുത്തു. രാവിലെ ഒമ്ബത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടു പരിസര വാസികൾ ആണ് പോലീസിൽ വിവരം അറിയിച്ചത്.
ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം ആണിത്. അത് കൊണ്ട് തന്നെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ട അംഗങ്ങളെ വിളിച്ചു വരുത്തിയാണ് മൃതദേഹം ആരുടേയെന്ന് സ്ഥിതികരിച്ചത്. മൈസൂര്‍ സ്വദേശിയായ ഷാലുവാണ് മരിച്ചത്. ആരോ നിരന്തരം ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ട് കോഴിക്കോട്ടെ ട്രാന്‍സ്‌ജെഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ ഫോണില്‍ വിളിച്ചിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. സിസിലി തന്നെയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞുതും സംഭവ സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞതും. കോഴിക്കോട്ടേക്ക് വരുന്ന കെഎസ്‌ആര്‍ടിസി ബസിലിരുന്നാണ് ഫോണ്‍ വിളിച്ചത്. കോഴിക്കോട്ടെത്തിയ ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നില്‍ക്കുന്നതും കണ്ടവരുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.