തിരുവല്ല: ഉത്തരേന്ത്യയില്‍ കണ്ടുവരുന്ന തരത്തിലുള്ള ആക്രമണങ്ങളുടെ നാടായി കേരളം പതിയെ മാറികൊണ്ടിരിക്കുകയാണ്. പ്രണയം നിരസിച്ച പെണ്‍കുട്ടിയെ നടുറോഡില്‍ തീ കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചത് തിരുവല്ല കുന്പനാട് സ്വദേശിയായ അജി അജിന്‍ റെജി മാത്യു എന്ന പതിനെട്ടുകാരനാണ്. രാവിലെ ഒന്‍പത് മണിയോടെയാണ് തിരുവല്ല നഗരത്തിലെ ചിലങ്ക ജംഗ്ഷനില്‍ വച്ച് നാടിനെ ഞെട്ടിച്ച സംഭവം.
ഗുരുതരമായി പൊള്ളലേറ്റ റാന്നി അയിരൂർ സ്വദേശി കവിത വിജയകുമാറിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഎസ്സിവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. അജിന്‍ റെജി മാത്യുവിന് പ്ലസ് ടുവിന് പഠിക്കുന്പോള്‍ മുതല്‍ പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു.
പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതോടെയാണ് ഇന്ന് രാവിലെ രണ്ട് കുപ്പി പെട്രോളുമായി വന്ന യുവാവ് അത് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച ശേഷം തീ കൊളുത്തിയത്. പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല.
പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാരാണ് വെള്ളമൊഴിച്ച് തീ കെടുത്തി പെണ്‍കുട്ടിയെ രക്ഷിച്ചത്. ശേഷം പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് അറിയിച്ചു