ഉഭയ സമ്മതപ്രകാരം ലൈംഗികമായി ബന്ധപ്പെടുന്നതിനുള്ള പ്രായം 16 വയസ്സാക്കണമെന്ന് മദ്രാസ്‌ ഹൈകോടതി

ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്‍റെ പ്രായം 18 ല്‍ നിന്നും  16 ആക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ 16നും 18നും ഇടയിലുള്ളവര്‍  ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പോക്‌സോ പരിധിയില്‍ ഉള്‍പ്പെടരുതെന്നും കോടതി. ശൈശവം എന്ന നിര്‍വചനം  18ല്‍നിന്ന് 16 വയസ്സാക്കണമെന്നത് പരിഗണിക്കണമെന്നും കോടതി…

ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്‍റെ പ്രായം 18 ല്‍ നിന്നും  16 ആക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ 16നും 18നും ഇടയിലുള്ളവര്‍  ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പോക്‌സോ പരിധിയില്‍ ഉള്‍പ്പെടരുതെന്നും കോടതി. ശൈശവം എന്ന നിര്‍വചനം  18ല്‍നിന്ന് 16 വയസ്സാക്കണമെന്നത് പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കോടതിയുടെ ഈ നിരീക്ഷണം മഹിളാ കോടതി പോക്‌സോ നിയമപ്രകാരം 10 വര്‍ഷം തടവിനും 3000 രൂപ പിഴയ്ക്കും ശിക്ഷിച്ച ഒരാളുടെ ഹര്‍ജി പരിഗണിക്കവേയാണ്. 16 പിന്നിട്ടവരുടെ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധങ്ങള്‍ പോക്‌സോയില്‍നിന്ന് ഒഴിവാക്കി ലൈംഗികാതിക്രമവും കൗമാര ബന്ധങ്ങളും വെവ്വേറെ കാണണമെന്നും  കോടതി പറഞ്ഞു.

പെണ്‍കുട്ടിക്ക് 18 വയസ്സിന് താഴെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ പ്രായം. മാനസികമായും ശാരീരികമായും പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധം. പക്ഷെ പോക്‌സോ നിയമപ്രകാരം ഏഴ് മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ശൈശവം എന്ന നിര്‍വചനം മാറ്റേണ്ടത് ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

നിയമം മാറ്റിയാല്‍ പെണ്‍കുട്ടികള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകരും പറയുന്നു. ശിശു സംരക്ഷണ പ്രവര്‍ത്തകരുടെ അഭിപ്രായം പ്രായം കുറച്ചാല്‍ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുമെന്നാണ്..