വാഹന രജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി നടി അമല പോള്‍.ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് താരം നികുതി വെട്ടിപ്പ് നടത്തിയത് വാര്‍ത്തയായത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാര്‍ത്തയില്‍ വാസ്തവമുണ്ടെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു.
സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെ വ്യക്തി ജീവിതം പലപ്പോഴും പബ്ലിക്കാവാറുണ്ട്. താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. സമൂഹത്തിന് തന്നെ മാതൃകയായി മാറേണ്ടവര്‍ കൂടിയായ താരങ്ങള്‍ നടത്തുന്ന വെട്ടിപ്പുകള്‍ ആരാധകരെ ഞെട്ടിക്കാറുണ്ട്.
20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ്
ആഡംബര കാര്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് താരം നടത്തിയെന്നതുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ് ദിവസം പുറത്തുവന്നത്.
മെഴ്‌സിഡസ് ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ പോണ്ടിച്ചേരിയിലെ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താരത്തിന് ഇവരെ നേരിട്ടറിയില്ലെന്നും കണ്ടെത്തിയിരുന്നു.
ഞെട്ടൽ മാറാതെ ആരാധകർ
തങ്ങളുടെ പ്രിയപ്പെട്ട അഭിനേത്രി നികുതി വെട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ വൈറലായിരുന്നു.
മറുപടിയുമായി അമല തന്നെ രംഗത്തു
വിവാദങ്ങള്‍ അമല പോളിന് പുത്തരിയല്ല. മുന്‍പും താരവുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള വിവാദങ്ങള്‍ പ്രചരിച്ചിരുന്നു. നികുതി വെട്ടിപ്പ് വിവാദത്തില്‍ പ്രതികരണവുമായി താരം രംഗത്തെത്തിയിട്ടുണ്ട്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് താരം ഫേസ്ബുക്കിലൂടെ പ്രതികരണവുമായി എത്തിയത്. നികുതി അടച്ചാല്‍ എല്ലാം ശരിയവുമെന്നും ഒരു നോട്ടീസ് കിട്ടുമ്പോഴേക്കും നാട് വിടേണ്ടതില്ലെന്നുമാണ് ഒരാള്‍ പോസ്റ്റിന് കമന്റ് ചെയ്തിട്ടുള്ളത്.
നികുതി അടക്കാന്‍ പോലും കാശ് ലഭിക്കുന്നില്ലെങ്കില്‍ ഇത്തരത്തിലുള്ള വണ്ടി വാങ്ങേണ്ടതുണ്ടോ പെണ്ണേയെന്നാണ് വേറൊരാള്‍ ചോദിക്കുന്നത്.
വിവാദങ്ങളില്‍ നിന്നും ഒളിച്ചോടുന്നതിനായി ബോട്ട് യാത്ര തിരഞ്ഞെടുക്കുകയാമെന്നും ഇതാവുമ്പോള്‍ നിയമം ലംഘിച്ചെന്ന ആരോപണം നേരിടേണ്ടി വരില്ലെന്നും താരം ചോദിക്കുന്നുണ്ട്. ഒപ്പം ബോട്ടില്‍ ഇരിക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുടയും പിടിച്ച് വളര്‍ത്തു നായയ്‌ക്കൊപ്പം വള്ളത്തില്‍ പോകുന്ന ചിത്രവും അമല പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
അമല പറയുന്നത് ഇങ്ങനെ:
‘ചില സമയത്ത് നഗര ജീവിതത്തിന്റെ ഭ്രാന്തതയിലും അനാവശ്യ ഊഹാപോഹങ്ങളില്‍ നിന്നും ഓടി ഒളിക്കണമെന്ന് തോന്നാറുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ ബോട്ട് യാത്രയാണ് തെരഞ്ഞെടുക്കാറുള്ളത്. നിയമം ലംഘിച്ചെന്ന ആരോപണമെങ്കിലും നേരിടേണ്ടി വരില്ലല്ലോ. ഇക്കാര്യം ഞാന്‍ എന്റെ അഭ്യുദയകാംക്ഷികളുമായി രണ്ടു തവണ ആലോചിക്കേണ്ടതുണ്ടോ’.