പത്തൊമ്പത് ദിവസം മാത്രം നീണ്ടുനിന്ന വിവാഹ ബന്ധത്തെ കുറിച് നടി രചന നാരായണൻകുട്ടി !

മറിമായം എന്ന മഴവിൽ മനോരമയിലെ ഹാസ്യപരിപാടിയിലൂടെ ശ്രദ്ധേയയാവുകയും പിന്നീട് മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്തുവച്ച് അഭിനയമികവിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടി രചന നാരായണന്‍ കുട്ടി വിവാഹിതയായ കാര്യം പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പക്ഷെ…

മറിമായം എന്ന മഴവിൽ മനോരമയിലെ ഹാസ്യപരിപാടിയിലൂടെ ശ്രദ്ധേയയാവുകയും പിന്നീട് മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്തുവച്ച് അഭിനയമികവിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടി രചന നാരായണന്‍ കുട്ടി വിവാഹിതയായ കാര്യം പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പക്ഷെ വെറും പത്തൊൻപതു ദിവസത്തെ വിവാഹജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് രചന.

 അടുത്തിടെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രചന വിവാഹ മോചനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രണയവിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറയുമായിരുന്നു. എന്നാല്‍ രചന നാരായണന്‍ കുട്ടിയുടേത് പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്.

ദേവമാത സിഎംഐ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയാണ് വിവാഹം കഴിയ്ക്കുന്നത്. 2011 ജനുവരിയിലായിരുന്നു രചന നാരയണന്‍കുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞത് എന്ന് രചന പറയുന്നു.

ആലോചിച്ച് ഉറപ്പിച്ചായിരുന്നു അരുണുമായുള്ള വിവാഹം. നന്നായി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് മനസിലാകുന്നത് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന്. 2012ലാണ് നിയമപരമായി വേര്‍പിരിയുന്നത്.

ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന എന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നെന്നും രചന പറഞ്ഞു. പിന്നീടാണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അവിടെനിന്ന് സിനിമയിലും എത്തി. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ജീവിതം ഹാപ്പിയുമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.